കോഴിക്കോട്: സ്കൂള്‍ അടച്ചു പൂട്ടാനെത്തിയ അധികൃതര്‍ക്കെതിരെ ശക്തമായ ജനരോഷമിരമ്പി. കോഴിക്കോട് നഗരപരിധിയിലെ മലാപ്പറമ്പ് എയുപി സ്കൂള്‍ അടച്ചുപൂട്ടാനാണ് ഇന്നലെ രാവിലെ പത്തോടെ പോലീസ് സഹായത്തോടെ വിദ്യാഭ്യാസ അധികൃതര്‍ എത്തിയത്. കോഴിക്കോട് വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ ഡോ. ഗിരീഷ് ചോലയില്‍, ചേവായൂര്‍ എഇഒ കെ.എസ്. കുസുമം എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സന്നാഹത്തോടെയാണ് സ്കൂള്‍ അടച്ചു പൂട്ടാനെത്തിയത്. 130 വര്‍ഷത്തിന് മീതെ പഴക്കമുള്ള ഈ സ്കൂള്‍ നേരത്തെ മാനേജറുടെ നേതൃത്വത്തില്‍ ഇടിച്ച് പൊളിച്ചിരുന്നു.
ഇവിടുത്തെ വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ ആക്ഷന്‍ കമ്മറ്റി രൂപീകരിച്ച് പ്രക്ഷോഭം നടത്തുകയും തുടര്‍ന്ന് നാട്ടുകാര്‍ സ്കൂള്‍ പുനര്‍നിര്‍മ്മിക്കുകയുമായിരുന്നു. ഇതിനിടെ സ്കൂള്‍ മാനേജര്‍ ഹൈക്കോടതിയില്‍ നിന്നും അനുകൂലമായി വിധി സമ്പാദിച്ചതിനെ തുടര്‍ന്നാണ് ഇന്നലെ ബന്ധപ്പെട്ടവര്‍ സ്കൂള്‍ അടച്ചുപൂട്ടാനെത്തിയത്. വിവരമറിഞ്ഞെത്തിയ നൂറുകണക്കിനാളുകള്‍ പ്രതിരോധിച്ചതിനെത്തുടര്ന്നാണ് അടച്ചുപൂട്ടല്‍ വിഫലമായത്. സ്കൂളിന്റെ പിന്‍വാതിലിലൂടെ അകത്ത് കടക്കാന്‍ ശ്രമിച്ച എഇഒ ക്കെതിരെയും മറ്റും ആക്ഷന്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധമുണ്ടായി. ഉന്തും തള്ളും സംഘര്‍ഷത്തില്‍ കലാശിച്ചു. നാട്ടുകാരുടെ ചെറുത്തു നില്പിനെത്തുടര്ന്ന് സ്കൂള്‍ അടച്ചുപൂട്ടുവാനുള്ള ശ്രമം പരാജയപ്പെട്ടു.
ഇതുസംബന്ധിച്ച വിവരം ഹൈക്കോടതിയെ അറിയിക്കാമെന്ന് എഇഒ അറിയിച്ചതിനെത്തുടര്‍ന്നാണ് സംഘര്‍ഷമൊഴിവായത്. മാസങ്ങള്‍ക്ക് മുമ്പ് മറ്റൊരു അടച്ചുപൂട്ടല്‍ നീക്കവും നടത്തിയിരുന്നുവെങ്കിലും അതും പ്രദേശത്തുകാര്‍ സംഘടിതമായി പരാജയപ്പെടുത്തുകയായിരുന്നു.
ആക്ഷന്‍ കമ്മിറ്റി ഭാരവാഹിയും ബിജെപി കോര്പ്പറേഷന് കൗണ്‍സിലറുമായ ഇ. പ്രശാന്ത് കുമാര്‍, അഡ്വ. ജയദീപ്, കെ.ടി. പത്മജ, താഹ, എം.സി.സന്തോഷ് കുമാര്‍, ദിനേശന് കല്ലഴി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് അടച്ചുപൂട്ടല്‍ നീക്കം പ്രതിരോധിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: