വടകര: തെരഞ്ഞെടുപ്പ് ഫലം പ്രവചിച്ച യുവമാന്ത്രികന്‍ രാജീവ് മേമുണ്ടയുടെ പ്രകടനം ശ്രദ്ധേയമായി. വടകര, കുറ്റിയാടി, നാദാപുരം, പേരാമ്പ്ര, കൊയിലാണ്ടി എന്നീ നിയമസഭാ മണ്ഡലങ്ങളില്‍ ഏത് സ്ഥാനാര്‍ത്ഥി ജയിക്കും, ഭൂരിപക്ഷം എത്രയായിരിക്കും, സംസ്ഥാനത്തെ മുന്നണികളുടെ കക്ഷിനില തുടങ്ങിയ കാര്യങ്ങള്‍ കൃത്യമായി പ്രവചിച്ചു കൊണ്ടാണ് രാജീവ് മേമുണ്ട നാട്ടുകാരുടെ ശ്രദ്ധയാകര്‍ഷിച്ചത്. വടകരക്കാര്‍ ആദ്യമായാണ് ഇത്തരമൊരു പ്രവചനത്തിന് സാക്ഷ്യം വഹിച്ചത്. മെയ് 17 നാണ് ജനങ്ങളുടെ മുമ്പാകെ വടകര ജേര്‍ണലിസ്റ്റ് യൂണിയന്റെ സഹകരണത്തോടെ പ്രവചനം നടത്തിയത്. ഫലം എഴുതിയ ലെറ്റര്‍പാഡില്‍ ഡിവൈഎസ്പി പ്രജീഷ് തോട്ടത്തില്‍, വടകര പ്രസ്ക്ലബ് പ്രസിഡന്റ് കെ. വിജയകുമാരന്‍, നഗരസഭാ സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് ഇ. അരവിന്ദാക്ഷന് എന്നിവര്‍ ഒപ്പിട്ടതിനു ശേഷം പെട്ടിയിലിട്ട് പൂട്ടി വിവിധ പെട്ടികളിലാക്കുകയായിരുന്നു. പിന്നീട് പെട്ടി അരവിന്ദാക്ഷന് മാസ്റ്ററെയും താക്കോല്‍ വിജയകുമാരനെയും ഏല്പിച്ചു. പെട്ടി നടക്കുതാഴ സര്‍വീസ് സഹകരണ ബാങ്കിലെ ലോക്കറില്‍ സൂക്ഷിച്ചു. ശനിയാഴ്ച രാവിലെ നടന്ന ചടങ്ങിലാണ് പൊതുജനങ്ങളുടെ സാന്നിധ്യത്തില്‍ പെട്ടി തുറന്നത്. പ്രവചനം കൃത്യമായതോടെ സദസും വേദിയിലുണ്ടായിരുന്നവര്‍ക്കും അത്ഭുതമായി. കെ. വിജയകുമാരന്‍ അധ്യക്ഷത വഹിച്ചു. ബാങ്ക് സെക്രട്ടറി കെ.എം. മനോജന്, രാജീവന് പറമ്പത്ത്, വി.പി. പ്രമോദ്, ഒ.കെ. വിനോദ്കുമാര്‍, പ്രദീപ് ചോമ്പാല, മണലില്‍ മോഹനന്, ഇരിങ്ങല്‍ കൃഷ്ണന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: