കണ്ണൂര്‍: ജില്ലയിലെ വളപട്ടണം പുഴയിലെ വളപട്ടണം പാലം മുതല്‍ പറശ്ശിനിക്കടവ് പാലം വരെയുള്ള കടവുകളിലെ (നാറാത്ത് പഞ്ചായത്തിലെ കുമ്മായക്കടവ്, പാപ്പിനിശ്ശേരി പഞ്ചായത്തിലെ മാങ്കടവ് എന്നിവ ഒഴിച്ച്്) മണല്‍ ഖനനം പുനരാരംഭിക്കാന്‍ ഉത്തരവായി. പാരിസ്ഥിതികാനുമതിക്കെതിരായി സമര്‍പ്പിച്ച അപ്പീല്‍ തള്ളിക്കൊണ്ട് നാഷണല്‍ ഗ്രീന്‍ ട്രിബ്യൂണല്‍ ചെന്നൈ ബെഞ്ചിന്റെ അന്തിമ ഉത്തരവ് വന്നതിനെ തുടര്‍ന്നാണ് മണല്‍ ഖനനം പുനരാരംഭിക്കാന്‍ ജില്ലാ കലക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചത്.
നാഷണല്‍ ഗ്രീന്‍ ട്രിബ്യൂണല്‍ ഉത്തരവുകളിലെയും മറ്റ് കോടതികളുടെയും സര്കാരിന്റെയും ഉത്തരവുകളിലെയും മണല്‍വാരുന്നതിന് കേരള എസ്ഇഐഎഎ അനുവദിച്ച പാരിസ്ഥിതികാനുമതിയിലെയും നിബന്ധനകള്‍ കര്‍ശനമായി പാലിക്കണം. ഇതു പാലിച്ചുകൊണ്ടാണ് മണല്വാരുന്നതെന്ന് തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ ഉറപ്പ് വരുത്തണം. നിബന്ധനകള്‍ പാലിക്കുന്നുവെന്നത് നിരീക്ഷിക്കാനും റിപ്പോര്‍ട്ട് നല്കുവാനും പിഡബഌുഡി ഇറിഗേഷന്‍ എക്സിക്യുട്ടീവ് എഞ്ചിനീയറെ ഉത്തരവില്‍ ചുമതലപ്പെടുത്തി. എല്ലാ മാസവും 10 നകം വിശദമായ റിപ്പോര്‍ട്ട് എക്സിക്യുട്ടീവ് എഞ്ചിനീയര്‍ കലക്ടര്‍ക്ക് സമര്‍പ്പിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: