തലശ്ശേരി: പൊന്ന്യം നായനാര്‍ റോഡില്‍ വെച്ച് രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകരെ ബോംബെറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ട് സിപിഎമ്മുകാരെ കതിരൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. സിപിഎം സ്ഥിരം ക്രിമിനലുകളായ എരുവട്ടി പൂളബസാറിലെ വിആര്‍ ഹൗസില്‍ രാഗിന്(25), ശാന്തി നിവാസില്‍ നിഖില്‍(24)എന്നിവരെയാണ് തലശ്ശേരി സഹകരണ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ അറസ്റ്റ് ചെയ്തത്.
ഞായറാഴ്ച വൈകുന്നേരമാണ് രണ്ട് ബൈക്കുകളിലെത്തിയ സിപിഎം സംഘം നായനാര്‍ റോഡിലുള്ള സ്വര്‍ഗ്ഗീയ മനോജ് കുമാര്‍ സേവാകേന്ദ്രത്തിന് താഴെ നില്‍ക്കുകയായിരുന്ന ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരായ വിജേഷ്, സുബിന് എന്നിവരെ ബോംബെറിഞ്ഞ് വധിക്കാന്‍ ശ്രമിച്ചത്. ഇരുവരും പരിക്കുകളോടെ ഇന്ദിരാഗാന്ധി ആശുപത്രിയില്‍ ചികിത്സയിലാണ്.
ബോംബെറിഞ്ഞ് തിരിച്ചുപോവുകയായിരുന്ന സിപിഎം സംഘത്തിന്റെ കെഎല്‍ 58 ആര് 3227 നമ്പര്‍ ബൈക്ക് കതിരൂര്‍ അഞ്ചാം മൈലില്‍ വെച്ച് ഓട്ടോറിക്ഷയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയവേയാണ് അറസ്റ്റ്. ഇവര്‍ സഞ്ചരിച്ച ബൈക്ക് പോലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. മറ്റൊരു ബൈക്കും അതില്‍ സഞ്ചരിച്ച രണ്ട് സിപിഎമ്മുകാരെയും കേസില്‍ പിടികിട്ടാനുണ്ട്. ഇരുവരും ഉടന്‍ പിടിയിലാകുമെന്ന് കതിരൂര്‍ പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: