അമ്പലപ്പുഴ: മത്സ്യബന്ധനത്തിനിടെ കാല്‍വഴുതി കടലില്‍ വീണ് യുവാവിനെകാണാതായി. പുന്നപ്ര വടക്കു പഞ്ചായത്ത് 17-ാം വാര്‍ഡില്‍ വാടയ്ക്കല്‍ ആഞ്ഞിലിപ്പറമ്പില്‍ വീട്ടില്‍ ജോസഫ് (ജിജികുട്ടന്‍ 35)നെയാണ് കാണാതായത്. വാടയ്ക്കല്‍ സെന്റ് ലൂര്‍ദ്ദ് മാതാ പള്ളി കുരിശടിക്ക് പടിഞ്ഞാറ് ചൊവ്വാഴ്ച രാവിലെ ഏഴരയോടെയായിരുന്നു സംഭവം. എന്നാല്‍ സര്‍ക്കാര്‍ അധികൃതര്‍ തിരിഞ്ഞുനോക്കാത്തതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ ദേശീയപാത ഉപരോധിച്ചു.
തീരത്തുനിന്നും നാലു കിലോമീറ്റര്‍ അകലെ സു ഹൃത്ത് ആന്റണിയ്ക്കൊപ്പം പൊന്തുവള്ളത്തില്‍ മത്സ്യബന്ധനം നടത്തുന്നതിനിടെയാണ് ജിജികുട്ടനെ കടലില്‍ വീണ് കാണാതായത്. പുലര്‍ച്ചെ മത്സ്യബന്ധനത്തിന് പുറപ്പെട്ട ജിജികുട്ടന്‍ കിട്ടിയ മത്സ്യം കരയ്ക്കെത്തിച്ച് വിറ്റശേഷം രാവിലെ എട്ടോടെയാണ് വീണ്ടും മത്സ്യബന്ധനത്തിനായി പുറപ്പെട്ടത്. വലവരിച്ചശേഷം നില്‍ക്കുമ്പോഴാണ് കാല്‍വഴുതി ജിജിക്കുട്ടന്‍ കടലില്‍ വീണത്. തുടര്‍ന്ന് സുഹൃത്ത് അധികൃതരെ വിവരമറിയിച്ചശേഷം മത്സ്യത്തൊഴിലാളികളുടെ നേതൃത്വത്തില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
അധികൃതര്‍ തിരിഞ്ഞുനോക്കാത്തതില്‍ പ്രകോപിതരായ നാട്ടുകാര്‍ രാവിലെ 11ഓടെ കളര്‍കോട് ജങ്ഷനില്‍ ദേശീയപാത ഉപരോധിച്ചു. ജിജിക്കുട്ടനെ കാണാതായ വിവരംഅറിയിച്ചതിനുസരിച്ച സ്ഥലത്തെത്തിയ പോലീസ് ഹെല്‍മറ്റ് വേട്ട നടത്തിയതാണ് ജനങ്ങളെ പ്രകോപിതരാക്കിയത്. ഇതേത്തുടര്‍ന്ന് ഇവര്‍ സംഘടിച്ചെത്തി ദേശീയപാത ഉപരോധിക്കുകയായിരുന്നു. ദേശീയപാത ഉപരോധത്തെത്തുടര്‍ന്ന് നിരവധി വാഹനങ്ങളാണ് ഗതാഗതക്കുരുക്കില്‍ കുടുങ്ങിയത്. സംഭവത്തെത്തുടര്‍ന്ന് വന്‍ പോലീസ് സംഘം എത്തിയെങ്കിലും കളക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ എത്താതെ പിന്മാറില്ലെന്ന് വാശിയിലായിരുന്നു നാട്ടുകാര്‍. തീരസുരക്ഷാ സേനയുടെ ഇന്റര്‍ സെപ്ടര്‍ ബോട്ടോ, കോസ്റ്റ് ഗാഡിന്റെ പരിശോധനാ സംവിധാനങ്ങളോ മണിക്കൂറുകള്‍ കഴിഞ്ഞിട്ടും സ്ഥലത്തെത്തിയില്ല. ജനങ്ങളുടെ പ്രതിഷേധത്തെത്തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി പള്ളിഅധികൃതരുമായി ചര്‍ച്ച നടത്തിയാണ് രംഗം ശാന്തമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: