ആലപ്പുഴ: ജില്ലയില്‍ മഴക്കാലം തുടങ്ങും മുന്‍പുതന്നെ പകര്‍ച്ചവ്യാധികള്‍ ഭീഷണി ഉയര്‍ത്തുന്നു. കൊതുകുജന്യ രോഗങ്ങളാണ് എര്റവും കൂടുതല്‍ ഭീഷണി ഉയര്‍ത്തുന്നത്. പള്ളിപ്പുറം, തുറവൂര്‍ എന്നിവടങ്ങളില്‍ ഓരോരുത്തര്‍ക്ക് ഡങ്കിപ്പനി സ്ഥിരീകരിച്ചു കഴിഞ്ഞു.
മേയ് ആദ്യം തുടങ്ങേണ്ടിയിരുന്ന ശുചീകരണം പ്രഖ്യാപനത്തിലൊതുങ്ങിയതാണ് പ്രധാന പ്രശ്നം. വാര്‍ഡുതലത്തിലുള്ള സാനിറ്റേഷന്‍ കമ്മിറ്റികള്‍ക്ക് സര്‍ക്കാര്‍ 2014-15ല്‍ അനുവദിച്ച പതിനായിരംരൂപ പ്രകാരമുള്ള തുക ഇനിയും ലഭിച്ചിട്ടില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റുമാര്‍ പറയുന്നു.
ജില്ലയില്‍ വിട്ടുവിട്ടുപെയ്യുന്ന വേനല്‍ മഴയും കടുത്ത ചൂടും പലവിധ രോഗങ്ങള്‍ പിടിപെടാന്‍ കാരണമാകുന്ന ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ് ഇതിനകംതന്നെ അതാതത് പിഎച്ച്സികളില് ലഭിച്ചിട്ടുണ്ട്.
കഴിഞ്ഞവര്‍ഷം തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ നടത്തിയ ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്ക് അനുവദിച്ച തുക ഒരു വര്‍ഷം വൈകിയാണ് ലഭിച്ചത്. സംസ്ഥാന ശുചിത്വമിഷനും എന്‍ആര്‍എച്ച്എമ്മും നല്കുന്ന 10,000 രൂപ വീതവും തദ്ദേശ സ്ഥാപനത്തിന്റെ 5,000 രൂപയും ചേര്‍ത്ത് ഒരോ വാര്‍ഡിനും 25,000 രൂപയാണ് ശുചീകരണ പ്രവര്‍ത്തനത്തിനായി ലഭിക്കുന്നത്. സാധാരണ ഏപ്രില്‍ അവസാനത്തോടെ സര്‍ക്കാര്‍ വകുപ്പുകളുടെ പണം എത്തേണ്ടതാണ്.
കാനകളും തോടുകളും വൃത്തിയാക്കല്‍ മുതല്‍ കൊതുകു നശീകരണം വരെയുള്ള ശുചീകരണ ജോലികള്‍ ഏപ്രിലില്‍ തുടങ്ങി മെയ് മാസത്തില്‍ അവസാനിക്കണം. ജില്ലയിലെ കുടിവെള്ള സ്രോതസുകള്‍ ക്ലോറിനേറ്റ് ചെയ്യുന്നതുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളും ഇതോടൊപ്പം നടത്തണം. എന്നാല്‍ മേയ് അവസാനവാരമായിട്ടും ഇതിലൊന്നുപോലും ജില്ലയില്‍ നടത്താന്‍ കഴിഞ്ഞിട്ടില്ല.
കഴിഞ്ഞവര്‍ഷം മഴക്കാല പൂര്‍വശുചീകരണം നടത്തിയതിന് സംസ്ഥാന സര്‍ക്കാര്‍ ശുചിത്വമിഷന് വഴി ജില്ലയ്ക്ക് നല്‍കേണ്ട 89 ലക്ഷം രൂപ കഴിഞ്ഞദിവസമാണ് ലഭിക്കുന്നത്.രോഗവാഹികളായ കൊതുകിന്റെ ആവാസകേന്ദ്രമായി ഇവിടം മാറിയിരിക്കുന്നു. പൊട്ടിപ്പൊളിഞ്ഞ കാനകളും അവയുമായി ബന്ധപ്പെട്ടുകിടക്കുന്ന വീടുകളില്‍ നിന്നുള്ള വിസര്ജ്ജ്യവാഹിനിയായ കുഴലുകളും വരുംദിവസങ്ങളില്‍ കൂടുതല്‍ പ്രശ്നം സൃഷ്ടിക്കുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
കുട്ടനാട് ഉള്പ്പടെയുള്ളപ്രദേശങ്ങളില് മതിയായ ബോധവത്കരണവും കൃത്യമായ ശുചീകരണ പ്രവര്‍ത്തനവും ചെയ്യാതിരുന്നാള്‍ മാരകമായ രോഗങ്ങളുടെ വ്യാപനവും അതുവഴി വലിയൊരു ദുരന്തവുമായിരിക്കും ജില്ല നേരിടേണ്ടി വരികയെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. നിലവില്‍ പനിയും വയറിളക്ക രോഗങ്ങളും ജില്ലയുടെ പലഭാഗത്തും തലപൊക്കി തുടങ്ങിയിട്ടുണ്ട്.
ചേര്‍ത്തല താലൂക്കിന്റെ പടിഞ്ഞാറന്‍ ഭാഗങ്ങള്‍ നേരത്തെ ചിക്കുന്‍ഗുനിയയുടെ കേന്ദ്രമായിരുന്നു.അവിടത്തെന്നെയാണ് ഇപ്പോള്‍ മറ്റ് രോഗങ്ങളും ബാധിച്ചിരിക്കുന്നത്. മഴയും വെള്ളപ്പൊക്കവും മൂലം അനുകൂല സാഹചര്യം വന്നാല്‍, രോഗാണുക്കള്‍ പൂര്‍വാധികം ശക്തിയോടെ ജില്ലയെ രോഗിയാക്കി മാറ്റുമെന്നതിന്റെ സൂചനയാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: