കൊച്ചി: ജിഷ വധക്കേസ് സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് കേരള പുലയര്‍ മഹാസഭ അനിശ്ചിതകാല സമരത്തിലേക്ക്. കെപിഎംഎസ് സംസ്ഥാന കമ്മറ്റിയുടെയും ജില്ലാ കമ്മറ്റിയുടെയും നേതൃത്വത്തില്‍ 27 മുതല്‍ എറണാകുളം കളക്ടറേറ്റിനു മുന്നില്‍ അനിശ്ചിതകാല റിലേ സത്യാഗ്രഹം നടത്തും. പ്രസിഡന്റ് എന്‍.കെ. നീലകണ്ഠന് മാസ്റ്റര്‍ സമരം ഉദ്ഘാടനം ചെയ്യും. കൊലപാതകം നടന്ന് ഒരു മാസമാകുമ്പോഴും പ്രതികളെ കണ്ടെത്താന്‍ പോലീസിന് കഴിയാത്ത സാഹചര്യത്തില്‍ കേസ് സിബിഐക്ക് കൈമാറുന്നതാണ് ഉചിതമെന്ന് പ്രസിഡന്റ് നീലകണ്ഠന് മാസ്റ്റര്‍ പത്രസമ്മളനത്തില്‍ പറഞ്ഞു. അന്വേഷണം അട്ടിമറിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുക, ജിഷയുടെ കുടുംബത്തിന്റെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കുക, സ്ത്രീ സുരക്ഷാ നിയമം നടപ്പിലാക്കുക, ദളിത് സമൂഹത്തിന് സാമൂഹ്യ നീതിയും അവസര സമത്വവും ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളും സമരത്തില്‍ ഉന്നയിക്കുന്നുണ്ട്.
കേരളത്തില്‍ എന്‍ഡിഎ സഖ്യം ശക്തമായി മുന്നോട്ട്പോകുമെന്നും തെരഞ്ഞെടുപ്പ് ഫലം മൂന്നാം മുന്നണിയുടെ സ്വാധീനത്തിന്റെ തെളിവാണെന്നും നീലകണ്ഠന് മാസ്റ്റര്‍ പറഞ്ഞു. എന്‍ഡിഎ മുന്നേറ്റം തടയാന്‍ സിപിഎമ്മും കോണ്‍ഗ്രസ്സും പരസ്പരം വോട്ട് മറിച്ചു. ഇടത് മുന്നണിയുടെ വോട്ടാണ് എന്‍ഡിഎയിലേക്ക് ചോര്‍ന്നത്. ബിജെപിയെ ചൂണ്ടിക്കാട്ടി ഭയപ്പാടുണ്ടാക്കി ന്യൂനപക്ഷങ്ങളുടെ വോട്ട് നേടിയാണ് ഇടത്പക്ഷം ഇത് മറികടന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പത്രസമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി പി.വി. രാജു സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: