ആലുവ: ജിഷ കൊലക്കേസില്‍ പ്രതികളെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച് മഹിളാ ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ 28ന് സെക്രട്ടറിയേറ്റിനും ജില്ലാ കളക്ടറേറ്റുകള്‍ക്ക് മുന്നിലും ധര്‍ണ നടത്തും. കേസ് സിബിഐക്ക് കൈമാറണമെന്നും മഹിളാ ഐക്യവേദി സംസ്ഥാന സമിതി യോഗം ആവശ്യപ്പെട്ടു.
എല്ലാ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളിലെയും സമിതികളില്‍ സ്ത്രീകള്‍ക്ക് മതിയായ പ്രാതിനിധ്യം നല്‍കണം. സ്ത്രീസുരക്ഷക്ക് പ്രാധാന്യം കൊടുക്കുന്ന നിയമനടപടികള്‍ പുതിയ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകണം. ഇക്കാര്യങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യാന്‍ എല്ലാ ജില്ലകളിലും ജൂണ്‍, ജൂലായ് മാസങ്ങളില്‍ സ്ത്രീശാക്തീകരണ സമ്മേളനം നടത്തും. ആഗസ്റ്റ് 6ന് ആലുവയില്‍ ഹിന്ദുവനിതാ നേതൃസമ്മേളനവും 7ന് സംസ്ഥാന സമ്മേളനവും സംഘടിപ്പിക്കും. യോഗം ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. നിഷ സോമന് അധ്യക്ഷത വഹിച്ചു. ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി. ഹരിദാസ്, സംഘടനാ സെക്രട്ടറി സി. ബാബു, സംയോജകന്‍ എ. ശ്രീധരന്, സംസ്ഥാന വൈസ് പ്രസിഡന്റ് പ്രൊഫ. ശാന്തകുമാരി, ബിന്ദു മോഹന്‍, പി.എസ്. അമ്പിളി, ഓമന മുരളി എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: