ന്യൂദല്‍ഹി: ഭാരതത്തില്‍ ചോരപ്പുഴയൊഴുക്കാന്‍ ആഹ്വാനം ചെയ്യുന്ന ഐഎസ് വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത് ദല്‍ഹിയില്‍ നിന്ന് മുങ്ങിയ രണ്ട് ഇന്ത്യന്‍ മുജാഹിദ്ദീന്‍ ഭീകരരെന്ന് സൂചന. 2008ല്‍ ദല്‍ഹിയിലെ ബട്ല ഹൗസില്‍ പോലീസും അവിടെ ഒളിച്ചിരുന്ന ഭീകരരുമായി ഏറ്റുമുട്ടല്‍ നടന്നിരുന്നു. ഇതില്‍ ദല്‍ഹി പോലീസിലെ എസ്ഐയും രണ്ടു ഭീകരരും കൊല്ലപ്പെട്ടു. ഒരാളെ അറസ്റ്റു ചെയ്തു. അഞ്ചു ഭീകരര്‍ രക്ഷപ്പെട്ടിരുന്നു.
ഇവരില്‍ രണ്ടു പേരാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന ഐഎസ് വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നതെന്നാണ് വിവരം.
അന്ന് ഈ ഏറ്റുമുട്ടല്‍ വ്യാജമാണെന്നും ഇതേപ്പറ്റി അന്വേഷണം വേമെന്നുമാണ് അന്ന് ദ്വിഗ്വിജയ് സിംഗ് അടക്കമുള്ള പല കോണ്‍ഗ്രസ് നേതാക്കളും ആവശ്യപ്പെട്ടിരുന്നത്. യുപിഎ സര്‍ക്കാര്‍ ഭരിക്കുമ്പോഴായിരുന്നു ഈ സംഭവമെങ്കിലും സര്‍ക്കാര്‍ അന്നത്തെ ദല്‍ഹി പോലീസ് ഉദ്യോഗസ്ഥരെ ക്രൂശിക്കാനായിരുന്നു ശ്രമിച്ചത്. ആ ഏറ്റുമുട്ടല്‍ യഥാര്ഥമായിരുന്നുവെന്നാണ് ഇപ്പോള്‍ തെളിയുന്നത്.
2008ല്‍ ബട്ല ഹൗസില്‍ നിന്ന് മുങ്ങിയ സജ്ജീദ്, റഷീദ് എന്നിവരാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന 22 മിനിറ്റ് മിനിറ്റ് ഐഎസ് വീഡിയോയിലുള്ളത്. മുഹമ്മദ് സജ്ജീദ് എന്ന ബഡാ സജ്ജീദ് ഇന്ത്യന്‍ മുജാഹിദ്ദീന്റെ അസംഗഡ് വിഭാഗത്തിലുള്ളയാളാണ്. ബട്ല ഹൗസില്‍ നിന്ന് ഇയാള്‍ നേപ്പാള്‍ വഴി ദുബൈയ്ക്ക് കടക്കുകയായിരുന്നു.
ഇയാള്‍ പത്തുമാസം മുന്‍പ് നടന്ന അമേരിക്കന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്നാണ് എന്‍ഐഎ കരുതിയിരുന്നത്. വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്ന നാലു പേരില്‍ രണ്ടു പേര് ഇന്ത്യന്‍ മുജാഹിദ്ദീന്റെ അസംഗഡ് വിഭാഗത്തിലും രണ്ടു പേര് മുംബയ് കല്യാണ്‍ വിഭാഗത്തിലും ഉണ്ടായിരുന്നവരാണ്.
ബട്ല ഹൗസ് ഏറ്റുമുട്ടിലില്‍ എസ്ഐയെ വധിച്ച ഭീകരന് കോടതി ജീവപര്യന്തം വിധിച്ചിരുന്നു. വീട്ടുടമ അടക്കം രണ്ടു ഭീകരരാണ് അന്ന് കൊല്ലപ്പെട്ടത്. ഈ ഏറ്റുമുട്ടല്‍ ദല്‍ഹി പോലീസ് ആസൂത്രണം ചെയ്തതാണെന്നും മറ്റുമായിരുന്നു പല കോണ്‍ഗ്രസ് നേതാക്കളുടേയും വാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: