തിരുവനന്തപുരം: തര്‍ക്കങ്ങള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കും ഒടുവില്‍ ജനതാദളും എന്‍സിപിയും മന്ത്രിമാരെ നിശ്ചയിച്ചു. ജനതാദളില്‍ നിന്ന് മാത്യു ടി. തോമസും എന്‍സിപിയില്‍ നിന്ന് എ.കെ. ശശീന്ദ്രനും മന്ത്രിമാരാകും. മാത്യു ടി. തോമസ് തിരുവല്ലയില്‍ നിന്നും ശശീന്ദ്രന് എലത്തൂരില്‍ നിന്നുമാണ് ജയിച്ചത്. ഇരുവരുടെയും പാര്‍ട്ടി ദേശീയ നേതൃത്വമാണ് മന്ത്രിമാരാക്കാനുള്ള തീരുമാനം കൈക്കൊണ്ടത്.
ജനതാദള്‍ എസില്‍ നിന്ന് മാത്യു ടി. തോമസിനെ കൂടാതെ കെ. കൃഷ്ണന്‍കുട്ടിയും സി.കെ. നാണുവും മന്ത്രിസ്ഥാനത്തിനായി രംഗത്തുണ്ടായിരുന്നു. ഇവരില്‍ ആരെ മന്ത്രിയാക്കണമെന്ന് തീരുമാനിക്കാന്‍ സംസ്ഥാന നേതൃത്വത്തിന് സാധിച്ചില്ല. തര്‍ക്കം രൂക്ഷമായതോടെ കേന്ദ്രനേതൃത്വം ഇടപെടുകയായിരുന്നു. ഊഴം വച്ച് ഇവരെ മന്ത്രിമാരാക്കാമെന്ന അഭിപ്രായം ഉയര്‍ന്നെങ്കിലും ദേശീയ നേതൃത്വം അവസാന നിമിഷം മാത്യു ടി. തോമസിന്റെ പേര് നിശ്ചയിക്കുകയായിരുന്നു.
അതുപോലെ എന്‍സിപിയില്‍ നിന്ന് ശീശന്ദ്രനെ കൂടാതെ കുട്ടനാട് എംഎല്‍എ തോമസ് ചാണ്ടിയും മന്ത്രിസ്ഥാനത്തിനായി തുടക്കം മുതല്‍ രംഗത്തുണ്ടായിരുന്നു. ഇവിടെയും സംസ്ഥാന നേതൃത്വം പരാജയപ്പെട്ടതോടെ തീരുമാനം കേന്ദ്രനേതൃത്വത്തിന് വിടുകയായിരുന്നു. ആദ്യ രണ്ടരവര്‍ഷം ശശീന്ദ്രനും തുടര്‍ന്നുള്ള രണ്ടരവര്‍ഷം തോമസ് ചാണ്ടിയും മന്ത്രിമാരാകുമെന്നുള്ള വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
എന്നാല്‍ ഇന്നലെ ശശീന്ദ്രന്റെ പേര് കേന്ദ്രനേതൃത്വം അംഗീകരിച്ചതായി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന് വാര്‍ത്താസമ്മേളനത്തില്‍ അറിയിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: