തിരുവനന്തപുരം: എന്റെ പേരു പറഞ്ഞ് നടക്കുന്ന അവതാരങ്ങളെ സൂക്ഷിക്കണമെന്ന് നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന്. അവര്‍ക്ക് എന്റെ രീതി അറിയില്ലെന്നും പിണറായി പറഞ്ഞു. ചിലര്‍ തന്റെ ആളായി പറഞ്ഞുനടക്കുന്നുണ്ട്. ഇത്തരക്കാരെ പൊതുസമൂഹം സൂക്ഷിക്കണമെന്നും വാര്‍ത്താസമ്മേളനത്തിലാണ് നിയുക്ത മുഖ്യമന്ത്രി പറഞ്ഞത്. സര്‍ക്കാര്‍ അധികാരത്തിലേറും മുമ്പേ അധികാരത്തിന്റെ ഇടനിലക്കാര്‍ പ്രവര്‍ത്തനം തുടങ്ങിയെന്നു വെളിപ്പെടുത്തുന്നതായിരുന്നു ഈ പ്രഖ്യാപനം.
എല്ലാത്തലത്തിലും അഴിമതിയുണ്ട്. അഴിമതിക്കെതിരെ സ്വീകരിക്കുന്ന സംവിധാനങ്ങള്‍ പിന്നീട് വ്യക്തമാക്കാം. എന്റെ ആളെന്നു പറഞ്ഞ് ചിലര്‍ വരുന്നുണ്ട്. അടുത്തിടെ ഹൈദരാബാദില്‍നിന്ന് പരിചയക്കാരന് വിളിച്ചിരുന്നു. ഒരാള്‍ ഹൈദരാബാദില്പോയി മുഖ്യമന്ത്രി പറഞ്ഞിട്ട് വന്നുവെന്നു പറഞ്ഞു നടക്കുന്നതായി പറഞ്ഞു. ഇമ്മാതിരി കുറേ അവതാരങ്ങള്‍ ഉണ്ടാകും. ഇത് തനിക്ക് മാത്രമല്ല ബാധകം. മന്ത്രിമാരുടെ സ്റ്റാഫില്‍ പ്രാപ്തരായവരും വിശ്വാസ്യതയുള്ളവരും മാത്രമേ ഉണ്ടാവൂവെന്നും പിണറായി പറഞ്ഞു.
തെരഞ്ഞെടുപ്പിന് മുമ്പ് വീറും വാശിയുമുള്ള പോരാട്ടമാണ് നടന്നത്. അതുകഴിഞ്ഞു. ജനങ്ങള്‍ ജനപ്രതിനിധികളെ തീരുമാനിച്ചു. ഇനി ജന നന്മയ്ക്കും നാടിന്റെ ഒരുമയ്ക്കും വേണ്ടി ഒത്തുചേര്‍ന്ന പ്രവര്‍ത്തനമാണ് വേണ്ടത്. സര്‍ക്കാരിന് കക്ഷി രാഷ്ട്രീയ വിത്യാസമുണ്ടാവില്ല. മുഴുവന്‍ ജനങ്ങളുടെയും സര്‍ക്കാര്‍ എന്ന മനോഭാവത്തോടെ മാത്രമേ പ്രവര്‍ത്തിക്കൂ. അതേ മനോഭാവം ജനങ്ങളില്‍നിന്നു പ്രതീക്ഷിക്കുന്നു. ഔദേ്യാഗിക രേഖകളില്കാണുന്നതല്ല യഥാര്‍ത്ഥ ജന്മദിനംഎന്നു വെളിപ്പെടുത്തി മാധ്യമങ്ങള്‍ക്കു പിറന്നാള്‍ മധുരം വിളമ്പാനും മാറുന്ന പിണറായി മറന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: