ന്യൂദല്‍ഹി: കേരളത്തില്‍ ബിജെപിയുടെ ദളിത്-ക്രൈസ്തവ ജനവിഭാഗങ്ങളില്‍ നിന്നുള്ള പിന്തുണയില്‍ വന്‍വര്‍ദ്ധനവെന്ന് സര്‍വ്വെ റിപ്പോര്‍ട്ട്. ഈഴവ വോട്ടുകളില്‍ പത്തുശതമാനത്തിന്റെ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ടെന്നും ദല്‍ഹി ആസ്ഥാനമായ സിഎസ്ഡിഎസ്-ലോക്നീതി നടത്തിയ സര്‍വ്വെ വ്യക്തമാക്കുന്നു. ബിജെപിക്ക് വോട്ട് ചെയ്തവരില്‍ ഭൂരിഭാഗവും 25 ശതമാനത്തില്‍ താഴെയുള്ള ചെറുപ്പക്കാരാണെന്നും റിപ്പോര്‍ട്ടിലുണ്ട്. പാര്‍ട്ടിയുടെ കേരളത്തിലെ ഭാവി സംബന്ധിച്ച സൂചനകളാണ് ഇതു നല്‍കുന്നത്.
കേരളത്തിലെ മുന്നോക്ക ജനവിഭാഗങ്ങളില്‍ 25 ശതമാനം പേര് ഇത്തവണ യുഡിഎഫിനെ ഉപേക്ഷിച്ച് ബിജെപിക്കാണ് വോട്ട് ചെയ്തത്. രണ്ടു മുന്നണികള്‍ക്കും ഭീഷണിയായി സംസ്ഥാനത്ത് ബിജെപി വളരെ വേഗത്തില്‍ വളരുകയാണ്. ദളിത് വോട്ടുകളില്‍ 15ശതമാനത്തിന്റെ ചോര്‍ച്ച എല്‍ഡിഎഫില്‍ നിന്നും
ബിജെപിയിലേക്കുണ്ടായിട്ടുണ്ട്. 2011ല്‍ ഒരു ശതമാനം ക്രിസ്ത്യന്‍ വോട്ടുകളാണ് ബിജെപിക്ക് ലഭിച്ചതെങ്കില്‍ ’16ല്‍ 10 ശതമാനമായി. 2011ല്‍ 11ശതമാനം ഈഴവ വോട്ടുകള്‍ നേടിയിരുന്ന ബിജെപി ഇത്തവണ 34 ശതമാനം ഈഴവ വോട്ടുകള്‍ കരസ്ഥമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: