ന്യൂഡല്‍ഹി: ഐസിസ് ഭീഷണി ഭാരതത്തിനില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. സമാധാനത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും രാഷ്ട്രമായ ഭാരതത്തിൽ ഐസിസ് പോലുള്ള ഭീകരവാദികളെ മുസ്ലീങ്ങളടക്കമുള്ള ജനത ഒറ്റക്കെട്ടായി നേരിടുമെന്നും കേന്ദ്ര പാര്‍ലമെന്ററികാര്യ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി പറഞ്ഞു. 11 ഭാരതീയർ ഉൾപ്പെട്ട ഐഎസ് വിഡിയോ പുറത്തുവന്ന പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രസ്താവന.
2014ല്‍ മഹാരാഷ്ട്രയില്‍നിന്ന് ഐസിസിൽ ചേരാനായി ഇറാഖിലേക്ക് പോയി എന്ന് കരുതുന്ന എന്‍ജിനീയറിങ് വിദ്യാര്‍ഥി ഫഹദ് തന്‍വീര്‍ ഉള്‍പ്പെടെയുള്ള ഭാരതീയരാണ് വിഡിയോയിലുള്ളത്. ഇസ്ലാമിക ഖിലാഫത്തിനായി ഭാരതത്തിലെയും പാക്കിസ്ഥാനിലെയും അഫ്ഗാനിസ്ഥാനിലെയും മുസ്ലീങ്ങള്‍ ഒന്നിക്കണമെന്ന് വിഡിയോ ആഹ്വാനം ചെയ്യുന്നു.
ഭാരതത്തിൽ മുസ്ലിംകള്ക്കെതിരെ കൊടിയ അക്രമങ്ങളാണ് നടക്കുന്നത്. ഗുജറാത്തിലെ മുസ്ലീങ്ങളെ കൂട്ടക്കൊല ചെയ്തതും ബാബറി മസ്ജിദ് തകർത്തതിനും ഭാരതത്തിലെ മുസ്ലീങ്ങളെ ഉപദ്രവിക്കുന്നതിനും പകരം ചോദിക്കുമെന്നാണ് ഐസിസ് 22 മിനിറ്റുള്ള വീഡിയോയിൽ പറയുന്നത്. മേയ് 19നാണ് വിഡിയോ സോഷ്യല്‍ മീഡിയ വഴി പ്രചരിച്ചുതുടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: