നാദാപുരം: പ്ലസ് വണ്‍ അപേക്ഷകരെ വട്ടംകറക്കി മൂന്നാം ദിവസവും ഓണ്‍ ലൈന്‍ പോര്‍ട്ടല്‍ മന്ദഗതിയില്‍. ഇതോടെ അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയാതെ വിദ്യാര്‍ഥികള്‍ ഓണ്‍ലൈന്‍ അപേക്ഷ കേന്ദ്രങ്ങളില്‍ മണിക്കൂറുകളോളം കാത്തിരിപ്പ് തുടരുകയാണ്. ഇരുപതാം തീയതി എച്ച്എസ്കേപ് എന്ന വെബ് കേന്ദ്രത്തിലൂടെയാണ് പ്ലസ് വണ്‍ അപേക്ഷയുടെ ഏക ജാലക സംവിധാനത്തിന് തുടക്കം കുറിച്ചത്. ഓണ്‍ ലൈന്‍ വഴി സമര്‍പ്പിക്കുന്ന അപേക്ഷയില്‍ വിദ്യാര്‍ത്ഥി കളുടെ വിവരങ്ങളും പ്രവേശനം നേടാന്‍ ആഗ്രഹിക്കുന്ന സ്കൂളുകളും വിഷയങ്ങളും രേഖപ്പെടുത്തുകയും ഒടുവില്‍ ഇതിന്റെ പ്രിന്റ് എടുത്ത് നോഡല്‍ കേന്ദ്രത്തില്‍ സമര്‍പ്പിക്കുകയും വേണം.
അപേക്ഷ സമര്‍പ്പിക്കാനായി പോര്‍ട്ടല്‍ ഉപയിഗിക്കുമ്പോള് തന്നെ അപേക്ഷകര്‍ വലയുകയാണ്. മണിക്കൂറുകള്‍ കാത്തിരുന്നാലും സൈറ്റില്‍ കയറി അപേക്ഷകന് ആവശ്യമായ വിവരങ്ങള്‍ നല്കാന് കഴിയുന്നില്ല. ഇതേ തുടര്‍ന്നു നീണ്ട കാത്തിരിപ്പിന് ശേഷം ഒന്നും ചെയ്യാന്‍ കഴിയാതെ വീട്ടിലേക്കു മടങ്ങുകയാണ് വിദ്യാര്‍ഥികള്‍.
ഇതേ അവസ്ഥ തന്നെയാണ് പ്ലസ് ടു പഠനം പൂര്‍ത്തിയാക്കി ബിരുദ പ്രവേശനത്തിന് കാത്തിരിക്കുന്ന വിദ്യാര്‍ത്ഥി കളും നേരിടുന്നത്.
ഇവര്‍ കാലിക്കറ്റ് യുണിവേഴ്സിറ്റിയുടെ ഏക ജാലക സംവിധാനം ഉപയോഗിച്ചാണ് അപേക്ഷകള്‍ സമര്‍പ്പിക്കുന്നത്. യൂണിവേഴ്സിറ്റിയുടെ പേരില്‍ 250 രൂപ ഫീസ് അടച്ചാല്‍ മാത്രമേ വ്യക്തികളുടെ പേരില്‍ പ്രത്യേകമായി നല്കുന്ന ഐഡിയും പാസ് വേര്‍ഡും ലഭിക്കൂ.
പോര്‍ട്ടലിലെ തിരക്ക് കാരണം ഇവ ലഭിക്കാന്‍ ഏറെ കാത്തിരിക്കേണ്ട അവസ്ഥ ഡിഗ്രി അപേക്ഷകരെയും പ്രയാസപ്പെടുത്തുകയാണ് . സെര്‍വറിന്റെ പോരായ്മകള്‍ പരിഹരിച്ചു വിദ്യാര്‍ത്ഥി കളുടെയും രക്ഷിതാക്കളുടെയും സമയ നഷ്ടം ഒഴിവാക്കാന്‍ വിദ്യാഭ്യാസ വകുപ്പ് നടപടി എടുക്കണണമെന്ന ആവശ്യം ശക്തമാവുകയാണ്. നാലുലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ് പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ് പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷ നല്കാന് കാത്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: