കുട്ടനാട്: ചരിത്രപ്രസിദ്ധമായ ചമ്പക്കുളം മൂലം വള്ളംകളിയുടെ നടത്തിപ്പ് അനിശ്ചിതത്വത്തിലായി. അടുത്തമാസം 20നാണ് വള്ളംകളി നടക്കേണ്ടത്. ഇനി ഒരുമാസം പോലും അവശേഷിക്കാത്ത സാഹചര്യത്തില്‍ ഒരുക്കങ്ങള്‍ ഒന്നുംതന്നെ തുടങ്ങിയിട്ടില്ല.
ആലോചനായോഗം പോലും ഇതുസംബന്ധിച്ച് നടന്നില്ലെന്നാണ് ബോട്ട് ക്ലബ് ഭാരവാഹികള്‍ ആരോപിക്കുന്നത്. റവന്യൂ ഉദ്യോഗസ്ഥര്‍ക്കാണ് വള്ളംകളി നടത്തിപ്പിന്റെ ചുമതല. അവര്‍ തെരഞ്ഞെടുപ്പു നടത്തിപ്പിലായിരുന്നതിനാല് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ കഴിഞ്ഞിരുന്നില്ല.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി വള്ളംകളി അലങ്കോലപ്പെടുകയാണ്. അശാസ്ത്രീയമായ സ്റ്റാര്‍ട്ടിങ് സംവിധാനവും ട്രാക്കുകള്‍ ഒരുക്കുന്നതിലെ അപാകതയും മറ്റുമാണ് പ്രശ്നം സൃഷ്ടിച്ചിരുന്നത്. ഈവര്‍ഷം ഇതിനു പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും ഇത്തവണ മത്സരം നടക്കുമോയെന്നുപോലും ആശങ്ക ഉയരുകയാണ്. നിലവില്‍ ആലപ്പുഴ ആര്‍ഡിഒ ചെയര്‍മാനും കുട്ടനാട് തഹസീല്‍ദാര്‍ ജനറല്‍ കണ്‍വീനറുമായ കമ്മറ്റിയാണ് വള്ളംകളി നടത്തിപ്പിന് മേല്‍നോട്ടം വഹിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: