കായംകുളം: മഴയുടെ തുടക്കത്തില്‍ തന്നെ കായംകുളം താലൂക്ക് ആശുപത്രിയും പരസര പ്രദേശങ്ങളും മലിനമായിത്തുടങ്ങി. കക്കൂസ് ടാങ്കുകള്‍ പൊട്ടി ഒഴുകി രോഗികള്‍ക്ക് വാര്‍ഡുകളില്‍ കിടക്കുവാനോ പരിസരത്തു കൂടി നടക്കുവാനോ സാധിക്കാത്ത അവസ്ഥയാണ്.
ആശുപത്രിയുടെ നിത്യേനയുള്ള പ്രവര്‍ത്തനങ്ങളില്‍ പ്രധാന പങ്കു വഹിക്കുന്ന ആശുപത്രി മാനേജ്മെന്റ് കമ്മറ്റിയുടെ പ്രവര്‍ത്തനം കാര്യക്ഷമമായി നടക്കുന്നില്ല. മത്സ്യ, പച്ചക്കറി മാര്‍ക്കറ്റിലെ സമാനമായ അവസ്ഥയാണ് ആശുപത്രിയിലും.
നഗരസഭ അദ്ധ്യക്ഷനായുള്ള ആശുപത്രി കമ്മറ്റി കൂടിയിട്ട് നാളുകളായി. മഴക്കാലമായതിനാല്‍ പല വിധത്തിലുള്ള പകര്‍ച്ച വ്യാധികള്‍ പിടിപെടാനുള്ള സാധ്യതയും വളരെ വലുതാണ്. ആശുപത്രിയിലെ പൊട്ടിയൊഴുകുന്ന പൈപ്പുകള്‍ ഉള്‍പ്പെടെ അറ്റകുറ്റപ്പണികള്‍ നടത്താന്‍ ലക്ഷങ്ങള്‍ ചിലഴിച്ചുവെന്ന് പറയുമ്പോഴും രോഗികള്‍ക്കും ഒപ്പമെത്തുന്നവര്‍ക്കും ദുരിതം വിതയ്ക്കുന്ന മാലിന്യങ്ങളാണ് ആശുപത്രി പരിസരത്തുള്ളത്.
ഈ ദുരവസ്ഥയ്ക്ക് കാരണം ഉദ്യോഗസ്ഥരുടെയും ഭരണകര്‍ത്താക്കളുടെയും അലംഭാവമാണെന്ന് ആക്ഷേപം ഉയരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: