കണ്ണൂര്‍: സിപിഎം നിയന്ത്രണത്തിലുള്ള പരിയാരം സഹകരണ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എംബാം ചെയ്യുന്നതിനിടെ യുവതിയുടെ മൃതദേഹത്തിന്റെ നഗ്നഫോട്ടോ പകര്‍ത്തിയ രണ്ട് ആശുപത്രി ജീവനക്കാരെ പരിയാരം പോലീസ് അറസ്റ്റ് ചെയ്തു. അനാട്ടമി വിഭാഗത്തിലെ സുനില്‍, മനോജ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
മനോജാണ് യുവതിയുടെ ഫോട്ടോ മൊബൈല്‍ഫോണില്‍ പകര്‍ത്തിയത്. ചികിത്സാപ്പിഴവിനെ തുടര്‍ന്ന് മരിച്ച കണ്ണൂര്‍ സ്വദേശിനിയായ യുവതിയുടെ മൃതദേഹം എംബാം ചെയ്യുന്നതിനിടെയാണ് ആശുപത്രി ജീവനക്കാര്‍ ഫോട്ടോ പകര്‍ത്തിയത്. സംഭവം ശ്രദ്ധയില്‍പ്പെട്ട യുവതിയുടെ ബന്ധുക്കള്‍ ബഹളം വെക്കുന്നതിനിടെ മനോജ് ഓടിരക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ പരിയാരം പോലീസ് സ്റ്റേഷനില്‍ പരാതി നല്കി.
ഫോട്ടോ എടുത്തയാള്‍ മദ്യലഹരിയിലായിരുന്നു. മദ്യപിച്ച് ജോലി ചെയ്യല്‍, മൃതദേഹത്തോടുള്ള അനാദരവ്, അനാസ്ഥയോടെയുള്ള പ്രവൃത്തി എന്നീ കുറ്റകൃത്യങ്ങള്‍ക്കുള്ള വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: