ന്യൂദല്‍ഹി: വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളുടെ വികസനാവശ്യങ്ങള്‍ പൂര്‍ത്തീകരിക്കുകയെന്ന ലക്ഷ്യത്തോടെ എന്‍ഡിഎയുടെ മഹാസഖ്യത്തിന് രൂപം നല്കി. ആസാം, അരുണാചല്‍പ്രദേശ്, നാഗാലാന്‍ഡ്, സിക്കിം മുഖ്യമന്ത്രിമാരുള്പ്പെട്ട സഖ്യം വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളുടെ മുഖച്ഛായ മാറ്റും.
നോര്‍ത്ത് ഈസ്റ്റ് ഡമോക്രാറ്റിക് അലയന്‍സ് എന്ന പേരിട്ടിരിക്കുന്ന സഖ്യത്തിന്റെ രൂപീകരണത്തിന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും അസാം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാളും നേതൃത്വം നല്കി.
ഗുവാഹതിയില്‍ അസം മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയ വടക്കുകിഴക്കന്‍ സംസ്ഥാന മുഖ്യമന്ത്രിമാര്‍ യോഗം ചേര്‍ന്ന് ബിജെപിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിക്കുകയായിരുന്നു. കോണ്‍ഗ്രസ് സര്‍ക്കാരുകളുള്ള സിക്കിമും മേഘാലയയും മാത്രമാണ് സഖ്യത്തില്‍ ഉള്‍പ്പെടാത്തത്.
അസമിലെ ബിജെപി വിജയത്തിന്റെ മുഖ്യശില്പിയായി പ്രവര്‍ത്തിച്ച മന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയാണ് സഖ്യത്തിന്റെ കണ്‍വീനര്‍. കേന്ദ്രസര്‍ക്കാരും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളും തമ്മിലുള്ള ഏകോപനവും വികസന പദ്ധതികളുടെ പൂര്‍ത്തീകരണവും മഹാസഖ്യത്തിന്റെ ലക്ഷ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: