ധാക്ക: ബംഗ്ലാദേശില്‍ ഹിന്ദു വ്യവസായിയെ കഴുത്തറുത്തുകൊന്നു. മയക്കുമരുന്നിനടിമയായ ആളിന് ദാദാഫീസ് നല്കാന് വിസമ്മതിച്ചതാണ് കാരണം. ന്യൂനപക്ഷങ്ങളുടെയും മതേതരവാദികളുടെയും മൃഗീയ കൊലപാതകങ്ങളില്‍ ഏറ്റവും ഒടുവിലത്തേതാണിത്. ഉത്തര-പശ്ചിമ ഗോവിന്ദഗഞ്ച് ഉപജില്ലയിലെ ഗാലിബന്ധയിലുള്ള സ്വന്തം ചെരിപ്പുകടയ്ക്കുള്ളിലാണ് ദേബേശ് ചന്ദ്ര പ്രാമാണിക് എന്ന അറുപത്തെട്ടുകാരനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
മൂര്‍ച്ചയുളള ആയുധം ഉപയോഗിച്ച് കഴുത്ത് മുറിച്ച നിലയിലായിരുന്നു ദേബേശിനെ കണ്ടെത്തിയത്. മുറിവേറ്റപ്പോള്‍ തന്നെ അദ്ദേഹം മരിച്ചതായും പോലീസ് വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് അടിയന്തര അന്വേഷണം നടത്തി. നെപെന് ചന്ധ്ര എന്നയാളെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് മയക്കുമരുന്നിന് അടിമയായ ഒരുസംഘം ഇദ്ദേഹത്തോട് പണം ആവശ്യപ്പെട്ടതായും കൊടുക്കാതിരുന്നതിന് ബഹളമുണ്ടായതായും ബന്ധുക്കള്‍ പറഞ്ഞു.
കൊലപാതകിയെക്കുറിച്ചുളള കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി. രാജ്യത്ത് അക്രമവും കൊലപാതകങ്ങളും പതിവായിരിക്കുകയാണ്. ഇവിടെയുളള പലര്‍ക്കും ഐസിസുമായി പോലും ബന്ധമുളളതായി സൂചനയുണ്ട്. രാജ്യത്തെ ഹിന്ദു ന്യൂനപക്ഷങ്ങള്‍ കടുത്ത ചൂഷണങ്ങള്‍ക്കും അക്രമങ്ങള്‍ക്കും ഇരയാകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: