തിരുവനന്തപുരം: ശാരിയുടെ മരണ കാരണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്ന് അച്ഛന് സുരേന്ദ്രന് പറഞ്ഞു. വിധിയില്‍ പൂര്‍ണ്ണ സംതൃപ്തനല്ലെന്നും അദ്ദേഹം പറഞ്ഞു. വൈദ്യസഹായത്തൊടെയാണ് ശാരിയെ കൊലപ്പെടുത്തിയതെന്നും സുരേന്ദ്രന് പറഞ്ഞു.
കിളിരൂര്‍ കേസിലെ വിധി കേട്ട ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സുരേന്ദ്രന്. ശാരിയുടെ മരണത്തിന് പിന്നില്‍ വമ്പന്‍ സ്രാവുകളുണ്ട്. സി.ബി.ഐയുടെ അന്വേഷണത്തില്‍ തനിക്ക് സംതൃപ്തിയില്ലെന്നും സുരേന്ദ്രന് പറഞ്ഞു.
അതേസമയം വിധിയില്‍ സംതൃപ്തിയുണ്ടെന്ന് പ്രോസിക്യൂഷന് സതീഷ് ചന്ദ്രന് പറഞ്ഞു. ഒരു പ്രതിയെ വെറുതേ വിട്ട നടപടിയെക്കുറിച്ച് പഠിച്ച ശേഷം നടപടിക<ള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: