മരട്: റെയില്വെസ്റ്റേഷനുകളിലെ പ്ലാറ്റ്ഫോമുകളില്‍ ഇറക്കിവച്ചിരിക്കുന്ന പാഴ്സലുകള്‍ മോഷണംചെയ്ത് വില്‍ക്കുന്ന കൊച്ചി സ്വദേശികളായ രണ്ടുപേര്‍ അറസ്റ്റില്‍. ഷിഹാബ്, ഷാജഹാന് എന്നിവരെയാണ് മരട് പോലീസ് അറസ്റ്റുചെയ്തത്. എറണാകുളം സൗത്ത് റെയില്വേസ്റ്റേഷന് പ്ലാറ്റ്ഫോമില്‍ ഇറക്കിവെച്ചിരുന്ന 10 സ്മാര്‍ട്ട്ഫോണുകളടങ്ങിയ പാഴ്സലാണ് ഇരുവരും മോഷ്ടിച്ചത്. വലിയ വിലയുള്ള ഈ സ്മാര്‍ട്ട്ഫോണുകള്‍ പ്രതികള്‍ ചമ്പക്കര മാര്‍ക്കറ്റും മരട് ഭാഗങ്ങളും കേന്ദ്രീകരിച്ച് തുച്ഛമായ വിലക്കാണ് വിറ്റിരുന്നത്. മോഷ്ടിച്ചെടുത്ത പാഴ്സലുകളുമായി മരട് കണ്ണാടിക്കാട് ബസ്സ്റ്റോപ്പിന് സമീപം നില്‍ക്കുകയായിരുന്ന പ്രതികള്‍ പോലീസ്ജീപ്പ് വരുന്നതുകണ്ട് ഓടാന്‍ ശ്രമിച്ചപ്പോള്‍ സംശയം തോന്നിയാണ് പോലീസ് ചോദ്യംചെയ്തത്.
കാലങ്ങളായി ഇത്തരത്തില്‍ മോഷണം നടത്തിവരുന്നവരാണിവര്‍. പ്രധാന പ്രതിയാ ഇടക്കൊച്ചി വാരേക്കാട്ടില് വീട്ടില്‍ ഷാജഹാന് (41) എന്നയാള്‍ക്ക് ജില്ലയില്‍ വിവിധ സ്റ്റേഷനുകളില്‍ പിടിച്ചുപറി, മോഷണം, അടിപിടികേസുകളുണ്ട്. എസ്ഐ രവീന്ദ്രനാഥന്‍, എഎസ്ഐ ദിനേശ്, സീനിയര്‍ സിപിഒ വിനോദ്കൃഷ്ണ, സന്തോഷ് സി.ആര്, മാത്യു ജെയിംസ് എന്നിവര്‍ പ്രതികളെ അറസ്റ്റുചെയ്യുവാനുണ്ടായിരുന്നു. പ്രതികളെ റിമാന്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: