കണിയാമ്പറ്റ/(കല്‍പ്പറ്റ): വയനാട്ടിലും സംസ്ഥാനത്തിന്റെ ഇതര ഭാഗങ്ങളിലും വനവാസികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ ചെറുക്കുമെന്ന് വനവാസിവികാസകേന്ദ്രം സംസ്ഥാന രക്ഷാധികാരി പള്ളിയറ രാമന്.
പെരുമ്പാവൂരില്‍ ജിഷ അതിക്രൂരമായി കൊലചെയ്യപ്പെട്ടിട്ടും പോലീസ് അനാസ്ഥ തുടരുകയാണ്. വനവാസി-ദളിത് വിഭാഗങ്ങള്‍ക്കെതിരെ 25ല്‍ അധികം അതിക്രമങ്ങള്‍ നടന്നിട്ടുണ്ട്. ഒന്നിലും അന്വേഷണം കാര്യക്ഷമമല്ലെന്ന് സംസ്ഥാനത്തെ ആക്ടിവിസ്റ്റുകള്‍ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് വേണ്ടിവന്നാല്‍ ഇത്തരം അതിക്രമങ്ങള്‍ ചെറുക്കുന്നതിനുവേണ്ടി വനവാസി കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വയനാട് ജില്ലയില്‍ സി.കെ.ജാനുവിന്റെ സ്ഥാനാര്‍ത്ഥിത്വത്തോടെ സിപിഎം വ്യാപകമായ അതിക്രമമാണ് അഴിച്ചുവിട്ടത്. കരണിയില്‍ നാട്ടുകാര്‍ കണ്ടുനില്‍ക്കെയാണ് ബിജെപി പ്രവര്‍ത്തകനായ വനവാസി യുവാവിനെ കുത്തിവീഴ്ത്തിയത്. പോലീസ് രണ്ടുപേരെ അറസ്റ്റ് ചെയ്തെങ്കിലും ഇതിന് പിന്നിലെ ഗൂഢാലോചന അന്വേഷിച്ചിട്ടില്ല.
ബത്തേരി മണ്ഡലത്തിലെ വനവാസി കോളനികളില്‍ സിപിഎം ഭീകാരന്തരീക്ഷം സൃഷ്ടിച്ചിരിക്കുകയാണ്. പലയിടത്തും കോളനിക്കാര്‍ക്ക് പുറത്തിറങ്ങാന്‍പോലും സാധിക്കുന്നില്ല. സി.കെ. ജാനുവിന് വോട്ട് ചെയ്തെന്നാണ് ഇവരുടെ പേരിലുള്ള കുറ്റം. അക്രമത്തിനുശേഷം സംഭവത്തെ വളച്ചൊടിക്കുന്ന പ്രവണതയും സിപിഎമ്മിനുണ്ട്. വനവാസികളുടെ ക്ഷമ പരീക്ഷിക്കരുത്. സിപിഎമ്മിന് അതേ നാണയത്തില്‍തന്നെ തിരിച്ചടികൊടുക്കാനാകും. എന്നാല്‍ സമാധാനമാണ് വനവാസികളുടെ എക്കാലത്തെയും ലക്ഷ്യം. അത് ബലഹീനതയായി കാണരുതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: