ന്യൂദല്‍ഹി: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഐപിഎല്ലില്‍നിന്നു പുറത്ത്. ആദ്യ എലിമിനേറ്റര്‍ മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനോട് 22 റണ്‍സിനു പരാജയപ്പെട്ടാണ് കൊല്‍ക്കത്ത ഐപിഎല്ലിനോടു വിടപറഞ്ഞത്.
ഹൈദരാബാദ് ഉയര്‍ത്തിയ 163 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്തയ്ക്ക് നിശ്ചിത ഓവറില്‍ 140 റണ്‍സ് മാത്രാമണ് നേടാന്‍ കഴിഞ്ഞത്. 36 റണ്‍സ് നേടിയ മനീഷ് പാണ്ഡെയാണ് കൊല്‍ക്കത്ത നിരയിലെ ടോപ് സ്കോറര്‍. സണ്‍റൈസേഴ്സിനായി ഭുവനേശ്വര്‍ കുമാര്‍ മൂന്നു വിക്കറ്റും ഹെന്റിക്വസ് രണ്ടു വിക്കറ്റും നേടി. ബാറ്റുകൊണ്ടും പന്തുകൊണ്ടും ഓള്‍റൗണ്ട് പ്രകടനം നടത്തിയ മോയിസ് ഹെന്റിക്വസാണ് കളിയിലെ താരം.
ജയിച്ചെങ്കിലും രണ്ടാം എലിമിനേറ്റര്‍ മത്സരത്തില്‍ ഗുജറാത്ത് ലയണ്‍സിനെ പരാജയപ്പെടുത്തിയാല്‍ മാത്രമേ സണ്‍റൈസേഴ്സിന് ഫൈനലിലെത്താന്‍ കഴിയൂ. ചൊവ്വാഴ്ച നടന്ന മത്സരത്തില്‍ ഗുജറാത്ത് ലയണ്‍സിനെ പരാജയപ്പെടുത്തി ബാംഗളൂര്‍ റോയല്‍ ചലഞ്ചേഴ്സ് ഫൈനലിലെത്തിയിരുന്നു. വെള്ളിയാഴ്ചയാണ് രണ്്ടാം എലിമിനേറ്റര്‍.
ആദ്യം ബാറ്റു ചെയ്ത സണ്‍റൈസേഴ്സ് യുവരാജ് സിങ് (44), മോയിസ് ഹെന്റിക്വസ് (31) എന്നിവരുടെ ബാറ്റിംഗ് മികവിലാണ് ഭേദപ്പെട്ട സ്കോര്‍ കണ്ടെത്തിയത്. ഡേവിഡ് വാര്‍ണര്‍ (28), ദീപക് ഹൂഡ (21) എന്നിവരും സണ്‍റൈസേഴ്സ് സ്കോറിലേക്ക് സംഭാവന നല്കി. കൊല്‍ക്കത്തക്കായി കൂല്‍ദീപ് യാദവ് മൂന്നു വിക്കറ്റും മോര്‍ക്കല്‍, ഹോള്‍ഡര്‍ എന്നിവര്‍ രണ്ടു വിക്കറ്റും നേടി.
സ്കോര്‍: സണ്‍റൈസേഴ്സ് ഹൈദരാബാദ്-162/8 (20 ഓവര്‍), കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്-140/8 (20 ഓവര്‍).
പ്രതികരിക്കാൻ ഇവിടെ എഴുതുക: