തിരുവനന്തപുരം: മുഖ്യമന്ത്രി പദത്തിനായുള്ള മത്സരത്തില്‍ പിന്തള്ളപ്പെട്ട മുതിര്‍ന്ന നേതാവ് വി.എസ് അച്യുതാനന്ദന് ഇടതു സര്‍ക്കാരിന്റെ മുഖ്യ ഉപദേശക സ്ഥാനം നല്കി ഒതുക്കി. ഇതുസംബന്ധിച്ച തീരുമാനം അടുത്ത മന്ത്രിസഭായോഗത്തിലുണ്ടാവും.
ക്യാബിനെറ്റ് റാങ്കോടെയാണ് പദവി വിഎസിന് നല്‍കുന്നത്. ഇതിനു പുറമേ ഇടതുമുന്നണിയുടെ ചെയര്മാന് സ്ഥാനവും പാര്‍ട്ടി സെക്രട്ടേറിയറ്റ് അംഗത്വവും വി.എസിന് നല്കി. പാര്‍ട്ടി നിര്‍ദ്ദേശം വിഎസ് അംഗീകരിച്ചതായാണ് റിപ്പോര്‍ട്ട്. ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടായേക്കുമെന്നാണ് സൂചന.
ബുധനാഴ്ചയാണ് വി.എസിന് ഇതു സംബന്ധിച്ച് പാര്‍ട്ടിയുടെ വാഗ്ദാനം ലഭിച്ചത്. സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയ വി.എസിന് പാര്‍ട്ടി നല്കിയ കുറിപ്പിലാണ് പാര്‍ട്ടിയുടെ വാഗ്ദാനമുണ്ടായിരുന്നത്. ഇതു സംബന്ധിച്ച് കുറിപ്പ് വി.എസ് വായിക്കുന്നത് ദൃശ്യങ്ങള്‍ സഹിതം പുറത്തു വന്നിരുന്നു.
കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ വിഎസിനെ സംസ്ഥാന സെക്രട്ടേറിയറ്റില്‍ നിന്നും പാര്‍ട്ടി ഒഴിവാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: