ന്യൂദല്‍ഹി: ഇത്തവണ മണ്‍സൂണില്‍ ശരാശരിയിലും കവിഞ്ഞ് മഴ ലഭിക്കുമെന്ന് സ്വകാര്യ കാലാവസ്ഥാ നിരീക്ഷകരായ സ്കൈമെറ്റ്. 109 ശതമാനം മഴ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നാണ് ഇവരുടെ പ്രവചനം 109 എന്നുള്ളത് ശരാശരിയിലും കവിഞ്ഞുള്ളതാണ്.
ഏപ്രില്‍ 11നാണ് ഇവരുടെ ആദ്യ പ്രവചനം വന്നത്. 105 ശതമാനമായിരുന്നു അന്നത്തെ പ്രവചനം. 106 ശതമാനം മഴ ലഭിക്കുമെന്നാണ് രാജ്യത്തെ ഔദ്യോഗിക കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. കൃത്യമായ പ്രവചനം ജൂണ്‍ ആദ്യം നല്‍കാമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രതീക്ഷ.
മാര്‍ച്ചിനെ അടിസ്ഥാനമാക്കിയാണ് അവസാനത്തെ പ്രവചനം നടത്തിയതെന്ന് സ്കൈമെറ്റ് പറഞ്ഞു. മെയ് മാസത്തെ അടിസ്ഥാനമാക്കിയുള്ള കാലാവസ്ഥാ പ്രവചനം കൂടുതല്‍ കൃത്യമാവുമെന്ന് ഇവര്‍ പറഞ്ഞു. ജൂണ്‍ മുതല്‍ സപ്തംബര്‍ വരെ രാജ്യത്ത് ലഭിക്കുന്ന 887 മില്ലീമീറ്റര്‍ മഴയാണ് സാധാരണമഴയായി കരുതുന്നത്. 96-104 ശതമാനമാണ് സാധാരണമഴയായി കരുതുന്നത്. 104മുതല്‍ 110 ശതമാനമാണ് സാധാരണയില്‍ കവിഞ്ഞുള്ള മഴയായി കരുതുന്നത്. 110 ശതമാനത്തില്‍ കവിഞ്ഞുള്ള മഴ ലഭിച്ചാല്‍ കൂടുതല്‍ മഴയായി കരുതുന്നത്. മണ്‍സൂണിന്റെ രണ്ടാം ഘട്ടത്തിലായിരിക്കും കൂടുതല്‍ മഴലഭിക്കുകയെന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: