ലണ്ടന്‍: വിശ്വപ്രസിദ്ധന്‍ വില്യം ഷേക്സ്പിയറിന്റെ കൃതികളുടെ അപൂര്‍വ്വ ആദ്യ പ്രതികള്‍ ലേലം പോയത് 1.87 മില്യന്‍ പൗണ്ടിന്. അതായത് 184396212 രൂപ. ലേലക്കാരായ ക്രിസ്റ്റിയാണ് ഇക്കാര്യം അറിയിച്ചത്.
അമേരിക്കക്കാരനാണ് ഇത്രയും വില നല്കി ഈ അപൂര്‍വ്വ ഗ്രന്ഥങ്ങള്‍ സ്വന്തമാക്കിയത്. 1632, 1664, 1685 തുടങ്ങിയ വര്‍ഷങ്ങളില്‍ പുറത്തിറങ്ങിയ ഷേക്സ്പിയര് കൃതികളുടെ ചില സമാഹാരങ്ങളും അദ്ദേഹം സ്വന്തമാക്കി. ഇതിന് 2.48 മില്യന്‍ പൗണ്ടാണ് ചെലവിട്ടത്. ഷേക്സ്പിയര് മരിച്ച് ഏഴാം വര്‍ഷത്തിലാണ് ഈ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചത്. 750 കോപ്പികള്‍ അച്ചടിച്ചെന്നാണ് കരുതുന്നത്.
200 ഓളം എഡിഷനുകളെക്കുറിച്ച് മാത്രമാണ് പുറംലോകത്തിന് അറിവുളളൂ. ഇവയില്‍ 36 നാടകങ്ങളില്‍ പതിനെട്ടെണ്ണവും ആദ്യമായി പ്രസിദ്ധീകരിച്ചതാണ്. മക്ബത്തും ജൂലിയസ് സീസറും അടക്കമുളളവ ഇതില്‍ പെടുന്നു. എന്നാല്‍ ഇവയുടെ ആദ്യ പ്രതികള്‍ ലഭ്യമല്ല.
ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ഷേക്സ്പിയറിന്റെ നാനൂറാം ചരമവാര്‍ഷികമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: