ഇടുക്കി: സംസ്ഥാനത്തെ അക്ഷയ കേന്ദ്രങ്ങള്‍ വഴി പ്ലസ് ടു അഡ്മിഷന് രജിസ്റ്റര്‍ ചെയ്യുന്ന കുട്ടികളെ അക്ഷയ കേന്ദ്രം നടത്തിപ്പുകാര്‍ പിഴിയുന്നു. പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ പ്ലസ് ടു അഡ്മിഷന് ഓണ്‍ലൈനില്‍ അപേക്ഷ നല്‍കുന്നതിനാണ് അക്ഷയ കേന്ദ്രങ്ങളെ സമീപിക്കുന്നത്. നല്കിയ വിവരങ്ങളുടെ പ്രിന്റിന് അമ്പത് മുതല്‍ അറുപത് രൂപ വരെയാണ് പല അക്ഷയകേന്ദ്രം നടത്തിപ്പുകാരും വാങ്ങുന്നത്. പത്ത് രൂപയില്‍ താഴെ മാത്രം ചെലവ് വരുന്നിടത്താണ് ഇത്രയും തുക വാങ്ങുന്നതെന്നാണ് ആക്ഷേപം.
സംസ്ഥാനത്ത് നാലര ലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ് പ്ലസ് ടു പഠനത്തിനായി തയ്യാറെടുക്കുന്നത്. ഈ വിദ്യാര്‍ത്ഥികളുടെ പക്കല്‍ നിന്നും ഇത്തരത്തില്‍ അനധികൃതമായി പണം ശേഖരിക്കുക വഴി വന്‍ തുകയാണ് ഓരോ അക്ഷയ കേന്ദ്രം നടത്തിപ്പുകാരുടെ പക്കലും എത്തുന്നത്. ഇത്രയും പണം വാങ്ങിയാലും വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെടുന്ന അത്രയും സ്കൂളില്‍ ഓപ്ഷന് നല്‍കുന്നതിനും അക്ഷയ കേന്ദ്രം നടത്തിപ്പുകാര്‍ ശ്രമിക്കുന്നില്ല. നൂറ്റിനാല്‍പ്പത് സ്കൂളുകളില്‍ വരെ ഒരു വിദ്യാര്‍ത്ഥിക്ക് ഓപ്ഷന് നല്‍കാവുന്നതാണ്.
എന്നാല്‍ രണ്ടോ മൂന്നോ സ്കൂളികളില്‍ മാത്രം ഓപ്ഷന് നല്കി വിദ്യാര്‍ത്ഥികളെയും മാതാപിതാക്കളെയും പറഞ്ഞ് വിടുകയാണ് അക്ഷയ കേന്ദ്രം നടത്തിപ്പുകാര്‍. ഈ സമീപനം മൂലം മാര്‍ക്ക് കുറവുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അഡ്മിഷന് ലഭിക്കാതെ വരുന്ന സ്ഥിതിയുണ്ടാകും. വിദ്യാര്‍ത്ഥികള്‍ പഠിച്ചിരുന്ന സ്കൂളില്‍ നിന്നുതന്നെ ഇത്തരത്തില്‍ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. എന്നാല്‍ മിക്ക സ്കൂളുകളിലും അധ്യാപകരില്ലെന്ന് പറഞ്ഞ് വിദ്യാര്‍ത്ഥികളെ മടക്കി അയക്കുകയാണ്.
ചുരുക്കം ചില സര്‍ക്കാര്‍ സ്കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ നിരക്കില്‍ അപേക്ഷ സമര്‍പ്പിക്കുന്നതിന് അവസരമുണ്ട്. അക്ഷയ കേന്ദ്രങ്ങള്‍ സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്നതിലും കുടുതല്‍ തുകയയാണ് അപേക്ഷകള്‍ക്ക് വാങ്ങുന്നത്. ഇതേക്കുറിച്ച് സര്‍ക്കാര്‍ തലത്തില്‍ പരിശോധന നടത്തുന്നുമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: