നട്ടാശേരി: ഒരാഴ്ചയ്ക്കിടെ ഇരുപതോളം ചെറുതും വലുതുമായ അപകടങ്ങള്‍ക്ക് വേദിയായ വട്ടമൂട് ബൈപ്പാസ് റോഡിന്റെ നിര്‍മ്മാണത്തിലെ പിഴവും, റോഡിന് സുരക്ഷാ സംവിധാനമില്ലാത്തതുമാണ് സംഭവത്തിന്റെ പ്രധാന കാരണമെന്ന് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി കെ.പി. സുരേഷ്. വട്ടമൂട് ബൈപ്പാസ് റോഡില്‍ അയോദ്ധ്യാനഗറിലും കൊശമറ്റം കവലയിലും അപകടസൂചനാ ബോര്‍ഡുകള്‍, ലൈറ്റ്ഹംബുകള്, കോര്ണര്മിറര് എന്നിവ സ്ഥാപിക്കുക, ഇടിഞ്ഞു താഴുന്ന ഇറഞ്ഞാല്‍ മെയിന്‍ റോഡിന്റെ പാര്‍ശ്വങ്ങള്‍ കല്‍ഭിത്തികെട്ടി സംരക്ഷിക്കുക, സ്കൂള്‍ കുട്ടികള്‍ക്ക് സുരക്ഷിത യാത്രയ്ക്ക് നടപ്പാത നിര്‍മ്മിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ബിജെപി നട്ടാശേരി സംയുക്ത ബൂത്തുകമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പ്രക്ഷോഭം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുടുംബശ്രീ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ നൂറുകണക്കിന് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. വാഴത്തട റോഡിന് കുറുകെയിട്ട് പ്രതീകാത്മക ഹംബ് നിര്‍മ്മിച്ച് അതിലൂടെ വാഹനങ്ങള്‍ കയറ്റിവിട്ടുകൊണ്ടുള്ള സമരരീതിയായിരുന്നു പ്രവര്‍ത്തകര്‍ നടത്തിയത്.
വിജയപുരം ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സൂരജ് അദ്ധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് സി.എന്‍. സുഭാഷ്, രണരാജ് പൂഴിമേല്‍, മീഡിയസെല്‍ ജില്ലാ കണ്‍വീനര്‍ അനില്തോട്ടുപറം, മഹിളാമോര്‍ച്ച സംസ്ഥാന സമിതിയംഗം വിജയലക്ഷ്മി നാരായണന്, മണ്ഡലം ജനറല്‍സെക്രട്ടറി പി.ജെ.ഹരികുമാര്‍, മണ്ഡലം വൈസ് പ്രസിഡന്റ് രമേശ്കല്ലില്‍, കെ.പി. ഭുവനേശ്, ബാലന് തോട്ടുപുറം, എം.പി. രഘുനാഥ്, രാജേഷ് മന്ദക്കുന്നം, സാജന് മാങ്ങാനം, ഉണ്ണി, ഗിരീഷ്, ജിജു. ടി.പി, കുടുംബശ്രീ പ്രവര്‍ത്തകരായ പുഷ്പ പുഷ്പമംഗലം, അഞ്ജലി മംഗലത്ത്, അഞ്ജു മന്ദക്കുന്നം എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: