ചങ്ങനാശ്ശേരി: നഗരത്തില്‍ അനുഭവപ്പെടുന്ന രൂക്ഷമായ ഗതാഗതകുരുക്കിനും അനധികൃത പാര്‍ക്കിംഗിനും പരിഹാരവുമായി നഗരസഭ. റിക്ഷകള്‍ക്ക് സ്റ്റാന്‍ഡ് നിശ്ചയിക്കുവാനും നമ്പറിടുവാനുമുള്ള നടപടികള്‍ക്ക് തുടക്കമായി. നഗരസഭാ ചെയര്മാന് സെബാസ്റ്റ്യന്‍ മാത്യൂ മണമേലിന്റെ അദ്ധ്യക്ഷതയില്‍ നഗരസഭാ കൗണ്‍സില്‍ ഹാളില്‍ നടന്ന ട്രാഫിക് അഡൈ്വസറി കമ്മറ്റിയുടെ യോഗത്തിലാണ് തീരുമാനം. ഓട്ടോറിക്ഷകളുടെ അനധികൃത പാര്‍ക്കിംഗും മറ്റു സ്ഥലങ്ങളിനിന്നുമുള്ള ഓട്ടോകള്‍ നഗരത്തില്‍ സര്‍വ്വീസ് നടത്തുന്നതും മേഖലയിലെ ഗതാഗതകുരുക്കിന് കാരണമായി ചൂണ്ടിക്കാട്ടിയ സാഹചര്യത്തിലാണ് തീരുമാനം.
നഗരത്തിലെ ഓട്ടോകള്‍ക്ക് നമ്പറിടുന്നതിനും പാര്‍ക്കിംഗ് സ്ഥലങ്ങള്‍ നിശ്ചയിക്കുന്നതിനും കമ്മറ്റിയെ ചുമതലപ്പെടുത്തി, ജൂണ്‍ 10ന് സബ്കമ്മറ്റി റിപ്പോര്‍ട്ടു സമര്‍പ്പിക്കും. രാഷ്ട്രീയ സംഘടനാ പ്രതിനിധികളും ട്രാഫിക് എസ്ഐ എന്നിവര്‍ കമ്മറ്റിയില്‍ അംഗങ്ങളായിരിക്കും. ഫുട്പാത്തുകളിലുള്ള പാര്‍ക്കിംഗ് കര്‍ശനമായി നിയന്ത്രിക്കും. റെയില്‍വേ സ്റ്റേഷന് ജംഗ്ഷനില്‍ ലൈന്‍ട്രാഫിക് സംവിധാനം നടപ്പിലാക്കും. വാഴൂര്റോഡ്, പി.പി.ജോസ് റോഡ്, ബിവറേജ്റോഡ് എന്നിവിടങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ വണ്‍വേ സംവിധാനം ഏര്‍പ്പെടുത്തും. കവിയൂര്‍ പട്ടത്തിമുക്ക് റോഡ് എസ്എച്ച് ജംഗ്ഷനില്‍ സിഗ്നല്‍ സമയം കൂട്ടുന്നതിന് തീരുമാനമായി. നഗരത്തിലെ ബസ്സ്റ്റാന്റുകളുടെ മുമ്പിലുള്ള അനധികൃത സ്റ്റോപ്പുകളില്‍, ആളുകളെ കയറ്റുന്നത് നിയന്ത്രിക്കും. ടിപ്പര്‍, ടോറസ് ഇവ നഗരത്തില്‍ പ്രവേശിക്കണമെങ്കില്‍ വാഹനത്തില്‍ ക്ലീനര്‍ ഉണ്ടായിരിക്കണമെന്ന വ്യവസ്ഥ കര്‍ശനമാക്കും. പെരുന്ന നമ്പര്‍ 2 ബസ്സ്റ്റാന്റില് അനധികൃതമായി പ്രവേശിക്കുന്ന അന്യവാഹനങ്ങള്ക്കെതിരെ കര്‍ശനനടപടി എടുക്കും. വൈസ് ചെയര്‍പേഴ്സണ്‍ എല്സമ്മജോബ്, മുനിസിപ്പല്‍ സെക്രട്ടറി ആര്.എസ്. അനു, കൗണ്‍സിലര്‍ റ്റി.പി. അജികുമാര്‍, ട്രാഫിക് എസ്.ഐ. വിജയകുമാര്‍, എസ്.ഐ. സിബിതോമസ്, എം.വി.ഐ ശിവകുമാര്‍.എസ്.എന്‍, യാസിര്‍ഖാന്‍, ഡെപ്യൂട്ടി തഹസിദാര്‍, തൊഴിലാളി സംഘടനാ നേതാക്കളായ കെ.ജെ. ജെയിംസ്, കെ.എം. റെജികുമാര്‍, പി.എച്ച്. അഷറഫ്, ആര്. ജയന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: