ന്യൂദല്‍ഹി: ഒമ്പതാം ഐപിഎല്‍ കിരീടത്തിന് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ നേരിടാന്‍ കരുത്തു സംഭരിക്കുക ആരാകും. ഗുജറാത്തിലെ സിംഹങ്ങളോ, ഹൈദരാബാദിലെ ഉദയസൂര്യന്മാരോ? ഇതിനുത്തരം ഇന്ന് ന്യൂദല്‍ഹി സമ്മാനിക്കും.
രണ്ടാം ക്വാളിഫയറില്‍ ഇന്ന് രാത്രി എട്ടിന് ഗുജറാത്ത് ലയണ്‍സും ഹൈദരാബാദ് സണ്‍റൈസേഴ്സും ഏറ്റുമുട്ടും. ആദ്യ ക്വാളിഫയറില്‍ ബാംഗ്ലൂരിനോട് തോറ്റ് രണ്ടാം ക്വാളിഫയറിലേക്കു തരംതാഴ്ത്തപ്പെട്ടു ഗുജറാത്ത്. ഹൈദരാബാദാകട്ടെ എലിമിനേറ്ററില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ കീഴടക്കി.
കൊല്‍ക്കത്തയ്ക്കെതിരെ 22 റണ്‍സിനാണ് ഹൈദരാബാദ് ജയം കണ്ടത്. ആദ്യം ബാറ്റ് ചെയ്ത് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സെടുത്ത ഹൈദരാബാദിനെതിരെ കൊല്‍ക്കത്തയ്ക്ക് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 140 റണ്‍സെടുക്കാനെ ആയുള്ളു. യുവരാജ് സിങ് (44) ഹൈദരാബാദിന്റെ ടോപ് സ്കോറര്‍. മറുപടിയില്‍ മുന്‍നിരക്കാര്‍ക്ക് മികച്ച സ്കോര്‍ കണ്ടെത്താനാകാത്തതാണ് കൊല്‍ക്കത്തയ്ക്ക് തിരിച്ചടിയായത്. മനീഷ് പാണ്ഡെ (36) ടോപ് സ്കോറര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: