കൊച്ചി: എസ്എന്‍സി ലാവ്ലിന് കേസിലെ സിബിഐ സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജി ഉള്‍പ്പെടെയുള്ള ഹര്‍ജികള്‍ ജൂണ്‍ ഒമ്പതിനു പരിഗണിക്കാനായി ഹൈക്കോടതി മാറ്റി. ഹര്‍ജി വേഗം പരിഗണിക്കണമെന്നാവശ്യപ്പെട്ട് ക്രൈം ചീഫ് എഡിറ്റര്‍ ടി.പി. നന്ദകുമാര്‍ നല്കിയ ഉപഹര്‍ജിയിലാണ് ജസ്റ്റീസ് ബി. കെമാല്‍പാഷയുടെ ഉത്തരവ്.
ഇന്നലെ ഹര്‍ജി പരിഗണിക്കവെ ലാവ്ലിന് കേസില്‍ കക്ഷി ചേരാന്‍ ഹര്ജിക്കാരനെന്ത് അവകാശമാണ് ഉള്ളതെന്നു വ്യക്തമാക്കാന്‍ കോടതി ആവശ്യപ്പെട്ടു. ഹര്‍ജി വേഗത്തില്‍ പരിഗണിക്കണമെന്നാവശ്യപ്പെടുന്നതിന്റെ കാരണം വ്യക്തമാക്കണമെന്നും കോടതി പറഞ്ഞു. ഹര്‍ജിക്കാരന്റെ പരാതിയെ തുടര്‍ന്നാണ് ലാവ്ലിന് കേസിന്റെ അന്വേഷണം സിബിഐക്ക് വിട്ടതെന്നും കേസിലെ പ്രതിയായ പിണറായി വിജയന് മുഖ്യമന്ത്രിയായ സാഹചര്യത്തില്‍ കേസില്‍ ഇടപെടലുകള്‍ ഉണ്ടാവാതിരിക്കാന്‍ ഹര്‍ജി വേഗത്തില്‍ വാദം കേള്‍ക്കേണ്ടതുണ്ടെന്നും ഹര്‍ജിക്കാരന്റെ അഭിഭാഷകന് പറഞ്ഞു.
2013ല്‍ നല്കിയ റിവിഷന്‍ ഹര്‍ജിയാണെന്നും മുമ്പ് ഹര്‍ജി പരിഗണിക്കവെ രണ്ടു മാസത്തിനുള്ളില്‍ പരിഗണിക്കാമെന്നു ഉറപ്പു ഹൈക്കോടതി നല്‍കിയിരുന്നുവെന്നും ഹര്‍ജിക്കാരന്റെ അഭിഭാഷകന് ചൂണ്ടിക്കാട്ടി. എന്നാല്‍ ഇത്തരത്തില്‍ 2009-10 കാലഘട്ടത്തില്‍ ഫയല്‍ ചെയ്ത ഹര്‍ജികളാണ് കോടതി ഇപ്പോള്‍ പരിഗണിക്കുന്നതെന്നു കോടതി ചൂണ്ടിക്കാട്ടി. ഹര്‍ജി ഫയല്‍ ചെയ്തിട്ടു രണ്ട് വര്‍ഷമായി എന്നത് കോടതിക്ക് കണക്കിലെടുക്കാനാവില്ലെന്നും ഹൈക്കോടതി പറഞ്ഞൂ.
കേസിലെ പ്രോസിക്യൂഷന് ഏജന്‍സി സിബിഐയാണെന്നും മറ്റു ഹര്‍ജിക്കാരെ അനുവദിക്കാനാവില്ലെന്നും സിബിഐയുടെ അഭിഭാഷകന് പറഞ്ഞു. എന്നാല്‍ ഹര്‍ജി രാഷ്ട്രീയ പ്രേരിതമാണെന്നും ഹര്‍ജിയിലെ ആവശ്യം അനുവദിച്ചാല്‍ ഇത്തരം അനാവശ്യഹര്‍ജികള്‍ വര്‍ധിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്റെ അഭിഭാഷകന് പറഞ്ഞൂ. ഈ സാഹചര്യത്തില്‍ ഹര്‍ജിയില്‍ വേഗത്തില്‍ വാദം കേള്‍ക്കേണ്ടതുണ്ടോയെന്നും നിലനില്‍ക്കുമോയെന്നതും അടുത്ത മാസം പരിഗണിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: