ന്യൂദല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഏറ്റവും മികച്ച നേട്ടം ബിജെപി കേരളത്തില്‍ നടത്തിയ ഉജ്ജ്വല മുന്നേറ്റമാണെന്ന് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ആസാമിലെ വിജയം വൈകാരികമായയാണ്. യുവാവായിരിക്കെ ആസാമില്‍ പാര്‍ട്ടി സര്‍ക്കാര്‍ സ്വപ്നം കണ്ടിട്ടുണ്ട്. ആ ആശയപരമായ ലക്ഷ്യം സാധ്യമാവുകയായിരുന്നു അവിടെ. എന്നാല്‍ കേരളത്തിലെ വിജയമാണ് ഏറെ സംതൃപ്തി തരുന്നത്, മാധ്യമ പ്രവര്‍ത്തകരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ പറഞ്ഞു.
കേരളത്തിലെ വോട്ട് ശതമാനം 15ന് മുകളിലേക്ക് ഉയര്‍ത്തിയ പാര്‍ട്ടിയുടെ വലിയ നേട്ടമാണ്. വരും നാളുകളില്‍ സംസ്ഥാനത്തെ വലിയ രാഷ്ട്രീയ പാര്‍ട്ടിയായി ബിജെപി മാറുന്നതിന്റെ വ്യക്തമായ സൂചനയാണിത്. ഗുജറാത്തിലും കര്‍ണ്ണാടകയിലും നേടിയ വന്‍ കുതിപ്പുപോലെ ഒരു സ്പ്രിങ് ബോര്‍ഡായി മാറി കേരളം. ഈ നേട്ടം കടുത്ത ആദര്‍ശപരമായ എതിര്‍പ്പു നേരിട്ടാണെന്നുകൂടി മനസലാക്കുമ്പോഴാണ് അതിന്റെ പ്രാധാന്യം വ്യക്തമാകുന്നത്, അമിത് ഷാ പറഞ്ഞു.
കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന ബിജെപി മുദ്രാവാക്യം കോണ്‍ഗ്രസിനെ ഇല്ലാതാക്കാനുള്ള ബിജെപി പ്രഖ്യാപനമായിട്ടല്ല കാണേണ്ടത്. രാജ്യഭരണത്തിലും വിവിധ സംസ്ഥാന ഭരണങ്ങളിലും പതിറ്റാണ്ടുകളായി കോണ്‍ഗ്രസ് ഭരണത്തില്‍ നടമാടിയ അവ്യവസ്ഥയെ ഇല്ലാതാക്കാനാണ് ബിജെപിയുടെ ശ്രമം. സ്വാര്‍ത്ഥ താല്‍പ്പര്യത്തോടെ കോണ്‍ഗ്രസ് നടത്തിയ നടപടികള്‍ രാജ്യതാല്‍പ്പര്യത്തെ ഇല്ലാതാക്കുന്നതായിരുന്നു.
ഇതുമാറ്റാണ് ബിജെപിയുടെ ശ്രമം, അമിത് ഷാ പറഞ്ഞു. കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി, മനോഹര്‍ പരീഖര്‍, എം. വെങ്കയ്യനായിഡു, സുരേഷ് പ്രഭു, ദേശീയ സംഘടനാ സെക്രട്ടറി രാംലാല്‍ എന്നിവരും ദേശീയ അധ്യക്ഷനൊപ്പം പങ്കെടുത്തു.
വരുന്ന ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി വന്‍ശക്തിയായി മാറുമെന്നും സംസ്ഥാനത്തെ അധികാരം പിടിച്ചെടുക്കുമെന്നും ഷാ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: