ചാലക്കുടി: കലാഭവന്‍ മണിയുടെ പോസ്റ്റ്മോര്‍ട്ടം നടത്തിയതില്‍ ദുരൂഹതയുള്ളതായി മണിയുടെ സഹോദരന് ആര്‍എല്‍വി രാമകൃഷ്ണന് പത്രസമ്മേളനത്തില്‍ പറഞ്ഞു.
വീട്ടുകാരുടെ അനുവാദമില്ലാതെയാണ് തൃശൂരില്‍ പോസ്റ്റ്മോര്‍ട്ടം നടത്താന്‍ തീരുമാനിച്ചത്. ഡോ.സുമേഷിന്റെ സ്വാധീനം ഉപയോഗിച്ച് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തിരിമറി നടത്തിയതായി സംശയമുണ്ട്. കേന്ദ്ര ലാബിലെ റിസള്‍ട്ട് അടുത്ത ദിവസങ്ങളില്‍ ലഭിക്കുമെന്നാണ് സൂചന. മരണം കഴിഞ്ഞ് ജൂണ്‍ ആറിന് മൂന്ന് മാസമാകുമ്പോഴും അന്വേഷണം വഴിമുട്ടിയിരിക്കുകയാണെന്നും സംഭവത്തിലെ ദുരൂഹത പുറത്ത് കൊണ്ട് വരാന്‍ കഴിഞ്ഞിട്ടില്ലെന്നും രാമകൃഷ്ണന് ആരോപിച്ചു.
ഹൈദരാബാദില്‍ നിന്ന് രാസപരിശോധനയുടെ ഫലം വരാന്‍ കാത്തിരിക്കുകയാണ് അന്വേഷണ സംഘം. ആന്തരികാവയവങ്ങളില്‍ ഉള്ള വിഷാംശത്തിന്റെ അളവ് കണക്കാക്കാനാണ് കേന്ദ്രലാബിലേക്ക് അയച്ചിരിക്കുന്നത്. എന്നാല്‍ ഇതിനുള്ള സംവിധാനം ഒരു ലാബിലുമെല്ലെന്നാണ് പറയുന്നത്. മണിയുടെ ശരീരത്തിനുള്ളില്‍ വിഷാംശം എങ്ങനെ പ്രവേശിച്ചുവെന്നാണ് അറിയേണ്ടത്, രാമകൃഷ്ണന് പറഞ്ഞു.
അമൃത ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ ഉള്ള രക്തത്തിന്റെ സാമ്പിളുകളോ. തലച്ചോറിന്റെ സാമ്പിള്‍ പരിശോധനക്കയക്കാത്ത കാര്യത്തില്‍ സംശയമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: