കൊച്ചി: ജിഷ കൊല്ലപ്പെട്ട സംഭവത്തില്‍ തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ നിഷേധിച്ച് യുഡിഎഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന്. ജിഷയുടെ അമ്മയെ അറിയില്ലെന്നും അമ്മ രാജേശ്വരി തന്റെ വീട്ടില്‍ ജോലിക്ക് വന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ജിഷ മരിച്ചശേഷം ആശുപത്രിയില്‍ വച്ചാണ് രാജേശ്വരിയെ ആദ്യമായി കാണുന്നത്. ജിഷയുടെ കൊലപതകവുമായി തനിക്കോ തന്റെ കുടുംബത്തിനോ ഒരു ബന്ധവുമില്ല. ചിലര്‍ വ്യക്തിഹത്യ നടത്തുകയാണ്. ഇതിനെതിരെ നിയമനടപടി സ്വീകരിക്കും.
പെരുമ്പാവൂരില്‍ ഇടത്പക്ഷം തോറ്റതിന്റെ വിരോധം തീര്‍ക്കുകയാണെന്നും തങ്കച്ചന് പറഞ്ഞു. ഇതിനിടെ, പി.പി.തങ്കച്ചനേയും തന്നെയും ചേര്‍ത്തുള്ള അപവാദ പ്രചരണം നടത്തിയ ജോമോന് പുത്തന്‍പുരയ്ക്കലിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ജിഷയുടെ അമ്മ രാജേശ്വരി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: