ന്യൂദല്‍ഹി: അഗസ്റ്റ വെസ്റ്റ്ലാന്റ് ഹെലികോപ്റ്റര്‍ ഇടപാടിലെ അഴിമതിയുമായി ബന്ധപ്പെട്ട കേസ് സിബിഐയെ ഏല്‍പ്പിക്കാനുള്ള ധൈര്യം അന്നത്തെ പ്രതിരോധ മന്ത്രി എ.കെ ആന്റണിക്കുണ്ടായില്ലെന്ന് കേന്ദ്ര പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍. ഇടപാടില്‍ 101 ശതമാനം രാഷ്ട്രീയ ഇടപെടല്‍ നടന്നിട്ടുണ്ടെന്നും പരീഖര്‍ വ്യക്തമാക്കി. വാര്‍ത്താ ഏജന്‍സിക്ക് അനുവദിച്ച അഭിമുഖത്തിലാണ് പരീക്കര്‍ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
മുന്‍മന്ത്രി എ.കെ ആന്റണിയുടെ പേര് ഈ കേസുമായി ബന്ധപ്പെട്ട് പുറത്തുവന്നപ്പോള്‍ മാത്രമാണ് അദ്ദേഹം എന്തെങ്കിലും പ്രതികരിച്ചിട്ടുള്ളത്. ഈ കേസില്‍ തനിക്കുള്ള പങ്ക് പുറത്തുവരുമെന്ന് ആന്റണി ഭയന്നിരുന്നു. ഓര്‍സി അറസ്റ്റിലായ ഉടനെ കേസ് സിബിഐയ്ക്ക് കൈമാറി. നേരത്തേതന്നെ കേസ് സിബിഐയെ ഏല്‍പ്പിക്കണമായിരുന്നു. അതിനുള്ള തന്റേടം ആന്റണിക്കുണ്ടായിരുന്നില്ലെന്നും പരീക്കര്‍ പറഞ്ഞു. രാജ്യതാല്പര്യമനുസരിച്ച് അപ്രകാരം ചെയ്യാന്‍ നിര്‍ദേശിച്ചുകൊണ്ടുള്ള ഫോണ്‍കോള്‍ ആന്റണിക്ക് ലഭിച്ചില്ലായിരിക്കുമെന്നും പരീക്കര്‍ പരിഹസിച്ചു.
അതേസമയം കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി കേസില്‍ ആരോപണ വിധേയയാണെന്നോ പ്രതിയാണെന്നോ താന്‍ പറഞ്ഞിട്ടില്ലെന്നും ഇറ്റാലിയന്‍ കോടതി സോണിയയുടെ പേര് പരാമര്‍ശിക്കുന്നുണ്ടെന്ന് മാത്രമാണ് പറഞ്ഞതെന്നും പരീക്കര്‍ പറഞ്ഞു.
നിലവില്‍ സോണിയക്കെതിരെ തെളിവുകളൊന്നും തന്റെ കയ്യിലില്ലെന്നും മനോഹര്‍ പരീക്കര്‍ പറഞ്ഞു. തെളിവില്ലാതെ ഒരു വ്യക്തിക്കെതിരെയും ആരോപണം ഉന്നയിക്കരുതെന്നാണ് തന്റെ നിലപാട്. തെളിവുകള്‍ കണ്ടെത്തുക എന്നത് സിബിഐ അടക്കമുള്ള അന്വേഷണ ഏജന്‍സികളുടെ ജോലിയാണെന്നും അത് തന്റെയോ സര്‍ക്കാരിന്റേയോ പണിയല്ലെന്നും പരീക്കര്‍ പറഞ്ഞു.
ഫിന് മെക്കാനിക്ക മേധാവിയെ അറസ്റ്റ് ചെയ്ത ശേഷം വളരെ വൈകിയാണ് സിബിഐ നിയോഗിച്ചതെന്നും പരീക്കര്‍ കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: