കോഴിക്കോട്: കഴിഞ്ഞ മൂന്നു തെരഞ്ഞെടുപ്പുകളിലായി നിയമസഭയിലേക്ക് ഒരംഗത്തെപ്പോലും വിജയിപ്പിക്കാനാകാത്ത ഡിസിസി നേതൃത്വത്തിനെതിരെ പാര് ട്ടിക്കുള്ളില് പ്രതിഷേധമുയരുന്നു. നെയ്യാര്‍ ഡാമില്‍ ജൂണ്‍ 4.5 തിയ്യതികളിലായി നടക്കുന്ന സംസ്ഥാനതല നേതൃയോഗത്തിനു ശേഷം ജില്ലയില്‍ നടക്കാനിരിക്കുന്ന ഡിസിസി യോഗത്തില്‍ നേതൃത്വത്തിനെതിരെ ഐ വിഭാഗം ആഞ്ഞടിക്കുമെന്നാണ് സൂചനകള്‍.
കഴിഞ്ഞ മൂന്നു നിയമസഭാ തെരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസ്സിനെ തകര്‍ച്ചയിലേക്ക് നയിച്ചത് ഡിസിസി നേതൃത്വത്തിന്റെ കഴിവുകേടുകൊണ്ടാണെന്ന് കോണ്‍ഗ്രസിലെ ഒരു വിഭാഗം ആരോപിക്കുന്നു. ഡിസിസി പ്രസിഡന്റ് കെ.സി അബുവിന്റെ പ്രസ്താവനകള്‍ പ്രചാരണത്തില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയായെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കെ.സി. അബു നടത്തിയ പ്രസ്താവനകള്‍ പലതും വന്‍ വിവാദമായിരുന്നു. സ്ഥാനാര്‍ത്ഥിത്വം ലഭിക്കാത്തതിനെ തുടര്‍ന്നാണ് കെസി അബു ഇത്തരം പ്രസ്താവനകള്‍ പുറപ്പെടുവിക്കുന്നതെന്നടക്കമുള്ള ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ബേപ്പൂരില്‍ മുസ്ലിം എംഎല്‍എ യും കോഴിക്കോടിന് മുസ്ലിം മേയറും വേണമെന്ന ആവശ്യത്തെ പിന്തുണച്ചുകൊണ്ട് കെ.സി. അബു നടത്തിയ വിവാദ പ്രസംഗത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് നടപടിയെടുക്കുകയും ചെയ്തു. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം, പ്രചാരണം എന്നിവയില്‍ നേതൃത്വം തികഞ്ഞ പരാജയമായിരുന്നുവെന്നും യുഡിഎഫ് ഏകോപനത്തിലും തികഞ്ഞ പരാജയമായിരുന്നുവെന്നും ആരോപണമുയര്‍ന്നുകഴിഞ്ഞു.
എന്നാല്‍ കോണ്‍ഗ്രസിന് ജില്ലയില്‍ മാത്രം പരാജയമുണ്ടായി എന്ന വാദം മറുവിഭാഗം നിരാകരിക്കുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരിച്ചടി ഉണ്ടായെങ്കില്‍ ലോക് സഭാ തെരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായി വിജയം ഉണ്ടായത് ഈ വിഭാഗം ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ പത്തുവര്‍ഷമായി ഡിസിസി പ്രസിഡന്റ് സ്ഥാനത്ത് തുടരുന്ന കെ.സി അബുവിനെ മാറ്റണമെന്നാണ് ഉയരുന്ന ആവശ്യം. ടി. സിദ്ദിഖിനെയാണ് ഈ വിഭാഗം പകരം നിര്‍ദ്ദേശിക്കുന്നത്. എന്നാല്‍ നേതൃ സ്ഥാനത്ത് കടിച്ചു തൂങ്ങാനില്ലെങ്കിലും പ്രതിസന്ധി സമയത്ത് പാര്‍ട്ടിയെ കൈവിടാനൊരുക്കമില്ലെന്ന് കെ.സി അബു പറഞ്ഞു. കേന്ദ്ര-സംസ്ഥാന ഭരണത്തില്‍ കോണ്‍ഗ്രസ് ഉള്ളപ്പോള്‍ ഡിസിസിയുടെ നേതൃത്വം വഹിച്ചു. ഭരണം നഷ്ടപ്പെട്ട കോണ്‍ഗ്രസ് പ്രതിസന്ധി നേരിടുമ്പോള്‍ പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിക്കുമെന്നും അബു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: