കൊയിലാണ്ടി: മുചുകുന്നില്‍ കഴിഞ്ഞ ദിവസം രാത്രി ബിജെപി പ്രവര്‍ത്തകനായ പാപ്പാരി പൊയില്‍ സന്തോഷിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബൈക്കുകള്‍ തീയിട്ട് നശിപ്പിച്ചു. സന്തോഷിന്റെയും സുഹൃത്തിന്റെയും ബൈക്കുകളാണ് കത്തിനശിച്ചത് ബൈക്കില്‍ നിന്ന് തീപ്പടര്‍ന്ന് വീട്ടിലെ ജനലും കത്തി നശിച്ചു.
കോണ്‍ഗ്രസ് പ്രവര്‍ത്തകനായ കുഞ്ഞുമൊയ്തീന്റെ വീടിന് നേരെയും അക്രമമുണ്ടായി.കൊയിലാണ്ടിയില്‍ സിപിഎമ്മിന്റെ ഭാഗത്തു നിന്നും തുടര്‍ച്ചയായ അക്രമങ്ങള്‍ ഉണ്ടായിട്ടും ഒരാളെ പോലും അറസ്റ്റ് ചെയ്യാന്‍ പോലീസ് തയ്യാറായിട്ടില്ല. വടകര എസ്പി ഓഫീസില്‍ വെച്ച് ചേര്‍ന്ന സര്‍വ്വകക്ഷി യോഗത്തില്‍ കൊയിലാണ്ടിയില്‍ ഒരു രാഷ്ട്രീയ കക്ഷിയുടെ ഭാഗത്തു നിന്നും അക്രമം ഉണ്ടാവില്ലെന്ന് തീരുമാനമെടുത്തിരുന്നു. എന്നാല്‍ സിപിഎം ഇപ്പോഴും അക്രമം തുടരുകയും പോലീസ് യുവമോര്‍ച്ച ബിജെപി നേതാക്കളെ വേട്ടയാടുകയുമാണ്.
പോലീസും സിപിഎം നേതാക്കളും ചേര്‍ന്ന് നടത്തുന്ന അക്രമത്തെ ബിജെപി കൊയിലാണ്ടി മണ്ഡലം അപലപിച്ചു പുതുതായി അധികാരത്തില്‍ വന്ന സര്‍ക്കാര്‍ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്കേണ്ടതിന് പകരം അണികളെ കയറൂരി വിടുകയാണെന്ന് ബിജെപി നേതാക്കള്‍ കുറ്റപ്പെടുത്തി. യോഗത്തില്‍ വായനാരി വിനോദ്, ടി.കെ. പത്മനാഭന് ,മോഹനന് മാസ്റ്റര്‍, വി.കെ. ഉണ്ണികൃഷ്ണന്, വി.കെ.ജയന്, വി.കെ. മുകുന്ദന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: