ലണ്ടന്‍: രണ്ടാം ലോകമഹായുദ്ധ കാലത്ത് മെഡിറ്ററേനിയൻ കടലിൽ മുങ്ങിപ്പോയ ബ്രിട്ടന്റെ മുങ്ങിക്കപ്പല്‍ എച്ച് എംഎസ് പി311 കണ്ടെത്തി. കപ്പലില്‍ കുടുങ്ങിപ്പോയ 71നാവികരുടെ മൃതദേഹങ്ങളും കപ്പലിൽ നിന്നും ലഭിച്ചു.
.ഇറ്റാലിയൻ തീരത്തിനു സമീപമുള്ള സര്‍ദിനിയയ്ക്ക് വടക്കുകിഴക്ക് ടവോലാറ ദ്വീപിനു സമീപം 100 മീറ്റര്‍ ആഴത്തില്‍ നിന്നാണ് ഇറ്റാലിയൻ മുങ്ങല്‍ വിദഗ്ധര്‍ 1,290 ടണ്‍ ഭാരമുള്ള കപ്പല്‍ കണ്ടെടുത്തത്. കപ്പലിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല. എന്നാല്‍ റോയല്‍ നേവിയുടെ തന്നെ ഉടമസ്ഥതയിലുള്ളതാണോ കപ്പല്‍ എന്ന് പരിശോധിച്ചുവരികയാണെന്ന് റോയല്‍ നേവി വക്താവ് അറിയിച്ചു.
ഒക്സിജന്‍ തീര്‍ന്നുപോയതാകാം ജീവനക്കാരുടെ മരണത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമികമായി നേവി ഉദ്യോഗസ്ഥർ അനുമാനിക്കുന്നത്. പുറമെ കപ്പലിന് കാര്യമായ കേടുപാടുകളൊന്നും തന്നെയില്ല. എന്നാൽ ചെറിയ സ്ഫോടനത്തെ തുടര്‍ന്ന് ചെറിയ തകരാര്‍ സംഭവിച്ചിട്ടുണ്ട്.
1942 ഡിസംബര്‍ 28നായിരുന്നു ഈ മുങ്ങിക്കപ്പല്‍ മാള്‍ട്ടയില്‍ നിന്ന് ഇറ്റാലിയന്‍ തീരത്തേക്ക് പുറപ്പെട്ടത്. ഇറ്റാലിയന്‍ യുദ്ധക്കപ്പലുകള്‍ മഡ്ഡലെന തുറമുഖത്ത് നങ്കൂരമിടുമ്പോള്‍ തകര്‍ക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ 1943 ജനുവരി രണ്ടിനാണ് കപ്പല്‍ അപ്രത്യക്ഷമാകുകയായിരുന്നു.
ഒല്‍ബിയ ഗര്‍ത്തത്തില്‍ കപ്പല്‍ പതിച്ചിരിക്കാമെന്നാണ് ഇതുവരെ കരുതിയിരുന്നത്. എന്നാല്‍ ഡിസംബര്‍ 31നു ശേഷം മുങ്ങികപ്പലിനെ കുറിച്ച് വിവരം യാതൊരു വിവരവും ലഭിച്ചിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: