അമ്പലപ്പുഴ: നിര്‍ധന യുവാവിന്റെ ചികിത്സാ സഹായനിധി ശനിയാഴ്ച സമാഹരിക്കും. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് 13-ാം വാര്‍ഡ് കാക്കാഴം തോപ്പില്‍ വീട്ടില്‍ ജാഫറിന്റെ മകന് അബൂബക്കറി(29)ന്റെ ചികിത്സാഹായനിധിയാണ് ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ശനിയാഴ്ച സമാഹരിക്കുക.
വലതുകാലിന് കാന്‍സര്‍ ബാധിച്ചതിനെ തുടര്‍ന്ന് 12 വര്‍ഷം മുമ്പ് തുടയെല്ല് മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തിയിരുന്നു. 15 ലക്ഷം രൂപ ചെലവുവന്ന ശസ്ത്രക്രിയ ചെന്നൈയിലെ എം എന്‍ ആശുപത്രിയിലായിരുന്നു. പിന്നീട് ഓട്ടോറിക്ഷ ഓടിച്ചാണ് അബൂബക്കറും ഭാര്യയും രണ്ട് പിഞ്ചുകുഞ്ഞുങ്ങളുമടങ്ങുന്ന കുടുംബം കഴിഞ്ഞിരുന്നത്. എന്നാല്‍ അടുത്തിടെ അസുഖം വീണ്ടും മൂര്‍ഛിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയക്കായി 10 ലക്ഷം രൂപയിലധികമാണ് വേണ്ടിവരുക. കഴിഞ്ഞ ഒരുമാസമായി കിടപ്പിലായ അബൂബക്കര്‍ നരക ജീവിതമനുഭവിക്കുകയാണ്.
ഇദ്ദേഹത്തിന്റെ ചികിത്സക്കുള്ള പണം കണ്ടെത്തുന്നതിന് അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് യു. രാജുമോന് ചെയര്‍മാനും താഴ്ചയില്‍ നിസാം കണ്‍വീനറുമായി ജനകീയ കമ്മിറ്റി രൂപവത്കരിച്ച് ധനസമാഹരണം നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: