ഗീതാജ്ഞാനയജ്ഞത്തിന് ഒരു ഗ്രാമത്തില്‍ എത്തിയ സംന്യാസിക്ക് താമസം ഒരുക്കിയ വീട്ടിലെഗൃഹസ്ഥന് ഉദ്ദേശ്യം എഴുപതോളം വയസ്സ് പ്രായം വരും. ഭാര്യയും മൂന്ന് മക്കളുമുണ്ട്. പൊതുവില്‍ ഐശ്വര്യ പ്രദമായിരുന്നു അവരുടെ ജീവിതം. സ്വാമിജി നാട്ടുവര്ത്തമാനത്തിനിടയ്ക്ക് ആ ഗൃഹസ്ഥനോട് ചോദിച്ചു! ”അങ്ങേയ്ക്ക് പ്രായം എത്രയായി” ”പത്തുവയസ്സായി” ഉത്തരം കേട്ടതും സ്വാമിജി ഒന്നുഞെട്ടി. കേള്വിത്തകരരാറ്കൊണ്ടാണോ എന്ന് സംശയിച്ച് വീണ്ടും ചോദ്യം ആവര്‍ത്തിച്ചു. ഉത്തരം പഴയത് തന്നെ. വയസ്സ് പത്തായി. സ്വാമിജിക്ക് അത്ഭുതം. ഗൃഹസ്ഥന് തന്നെ പരിഹസിക്കുകയാണോ?
”മക്കള്‍ എത്രപേരുണ്ട്?” ”ഒന്ന്” സ്വാമിജിക്ക് സംശയം വര്‍ദ്ധിച്ചു. മൂന്നുമക്കളെ ആ വിട്ടില്‍ കണ്ടതാണ്. തെറ്റിപ്പോയതാവാന് സാദ്ധ്യതയില്ല. എന്തോ ആകട്ടെ സ്വാമിജി ചോദിച്ചു”അങ്ങയ്ക്ക് ഒരുമാസം എന്ത്വരുമാനം കാണും” ” അഞ്ഞൂറ് രൂപ.” ”ആകെ വരുമാനമാണ് ചോദിച്ചത്”
”അഞ്ഞൂറ് രൂപതന്നെ ”
ഇനി എന്താണ് ആവ്യക്തിയോട് ചോദിക്കുക അദ്ദേഹം തന്നെ കളിയാക്കുകയാണെന്നത് തീര്‍ച്ച. ഗൃഹസ്ഥന് സല്സ്വഭാവിയുമാണ്. അതിന്നാല്‍ സ്വാമിജി തിരിച്ചൊന്നും പറഞ്ഞില്ല.
മനസ്സില്‍ സംശയം നിഴലായി കിടക്കുന്നു. അതിന്നാല്‍ യജ്ഞം കഴിഞ്ഞ് ആശ്രമത്തിലേയ്ക്ക് മടങ്ങുന്നതിന് മുന്‍പ് സ്വാമിജി അല്‍പ്പം കര്‍ക്കശസ്വരത്തില്‍ ചോദിച്ചു. ” വയസ്സ്ചോദിച്ചപ്പോള് താങ്കള്‍ എന്താണ് എന്നോട് കള്ളം പറഞ്ഞത്.” ”സത്യമാണല്ലോ പറഞ്ഞത്” ” പത്ത് വയസ്സാണോ താങ്കള്‍ക്ക്” ”അതേ. സത്സംഗം കിട്ടുന്നതിന് മുന്‍പ് ഞാന്‍ മനുഷ്യനല്ലായിരുന്നു.
കൃത്യം പത്ത് വര്‍ഷം മുന്‍പാണ് എനിയ്ക്ക് സത് സംഗം കിട്ടിയത്. അതിന് ശേഷം എനിയ്ക്ക് പരിവര്‍ത്തനം ഉണ്ടായി. ജീവിതമാസകലം മാറി ഞാന്‍ ഒരു യഥാര്‍ത്ഥ മനുഷ്യനായത് അതിനുശേഷമാണ്. അതുകൊണ്ടാണ് വയസ്സ്ചോദിച്ചപ്പോള് പത്ത് എന്ന് പറഞ്ഞത്” സ്വാമിജിക്ക് ഉത്തരം തൃപ്തിയായിത്തോന്നി അദ്ദേഹം ചോദിച്ചു.”മക്കള്‍ ഒന്ന് എന്ന് പറഞ്ഞത് എന്തായിരുന്നു? മൂന്ന് മക്കളെ കാണുന്നുണ്ടല്ലോ?”
”ഉപയോഗപ്രദമായ മകന് ഒന്നേയുള്ളൂ. സല്‍ഗുണങ്ങള്‍ ഉള്ളത് ഒരാള്‍ക്ക് മാത്രം. മനുഷ്യസ്വഭാവമുള്ളവരെ മാത്രമേ ഞാന്‍ മക്കളുടെ കൂട്ടത്തില്‍ എണ്ണാറുള്ളൂ.” ”വരുമാനം അഞ്ഞൂറ് രൂപ എന്ന് പറഞ്ഞത്?” ലോകക്ഷേമത്തിന് വേണ്ടിഞാനിപ്പോള് ചെലവഴിക്കുന്നത് അഞ്ഞൂറ് രൂപമാത്രമാണ്. സമ്പാദ്യമായി ധാരാളം തുകവരുന്നുണ്ട്. അതൊന്നും ഞാന്‍ കണക്കില്‍ പെടുത്താറില്ല. സല്‍ക്കര്‍മ്മങ്ങള്‍ക്കായി ഞാന്‍ വിനിയോഗിക്കുത്തതുക മാത്രമാണ് എന്റെ വരുമാനം.”
സ്വാമിജി തന്റെ തെറ്റിദ്ധാരണകള്മാറ്റി, ഗൃഹസ്ഥനില്നിന്നും പാഠങ്ങള്‍ പഠിക്കുകയായിരുന്നു. മനുഷ്യജന്മകത്തിന്റെ അര്‍ത്ഥമെന്തെന്ന് ഒരു ഗുരുവില്‍നിന്ന് മനസ്സിലാക്കുമ്പോഴാണ് ഒരു വ്യക്തിയഥാര്ത്ഥത്തില് ജനിക്കുന്നത്. മഹത്തായ ഒരുലക്ഷ്യത്തോടുകൂടിയാണ് മനുഷ്യന് ഭൂമിയിലെത്തുന്നത് എന്നകാര്യം തിരിച്ചറിയുന്ന നിമിഷത്തിലാണ് അയാള്‍ മനുഷ്യനാകുന്നത്. മക്കളുടെ കാര്യവും അതുപോലെ തന്നെ, സദ്സ്വഭാവമുള്ള മക്കളെ മാത്രമേ ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ കഴിയുകയുള്ളൂ.
നാം എത്രപണം സ്വരുക്കൂട്ടി വയ്ക്കുന്നന്നു എന്നത് ഒരു പ്രശ്നമേയല്ല. സല്ക്കര്മ്മങ്ങള്ക്ക് മാത്രമായി വിനിയോഗിക്കുന്നധനം മാത്രമാണ് പുണ്യത്തിന്റെ പട്ടികയില്‍ വരുന്നത്. അതുമാത്രമാണ് വരുമാനം. വാസ്തവത്തില്‍ ‘വരമാനം’എന്നപദനമാണ് ലോപിച്ച് വരുമാനമായത്. പത്ത് വയസ്സ്, ഒരു പുത്രന്, അഞ്ഞൂറ് രൂപ വരുമാനം എത്രവാസ്തവം.?
കടപ്പാട്: അമരവാണി
പ്രതികരിക്കാൻ ഇവിടെ എഴുതുക: