കോട്ടയം: പിതാവിന്റെ മരണാനന്തരക്രിയ തടസ്സപ്പെടുത്തി അമ്മയേയും ജേഷ്ഠത്തിയേയും അക്രമിച്ച സിപിഎം അക്രമിസംഘത്തെ അറസ്റ്റ് ചെയ്യണമെന്ന് ബിഡിജെഎസ് സംസ്ഥാന ട്രഷറര്‍ എ.ജി. തങ്കപ്പന് ആവശ്യപ്പെട്ടു. എന്‍ഡിഎ ജില്ലാഘടകം കോട്ടയത്ത് സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണ്ണയില്‍ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാഞ്ഞിരം ഭാഗത്ത് ബിനുവെന്ന ബിഡിജെഎസ് പ്രവര്‍ത്തകന്റെ പിതാവിന്റെ മരണാനന്തര കര്‍മ്മങ്ങള്‍ ചെയ്യുവാന്‍ സ്ഥാപിച്ചിരുന്ന ബലിപ്പുര സിപിഎം പ്രവര്‍ത്തകര്‍ തകര്‍ത്തു. ബിനുവിന്റെ അമ്മയേയും സഹോദരന്റെ ഭാര്യയേയും ക്രൂരമായി മര്‍ദ്ദിച്ചു. ഈ കേസിലെ പ്രതികളെ ചൂണ്ടികാണിച്ചുകൊടുത്തിട്ടും പോലീസ് അറസ്റ്റുചെയ്യാന്‍ തയ്യാറാകുന്നില്ല. ബിജെപി-ബിഡിജെഎസ് പ്രവര്‍ത്തകര്‍ക്കുനേരെ നടക്കുന്ന അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ ജില്ലാഭരണകൂടവും നടപടി സ്വീകരിക്കുന്നില്ല. പുതുതായി മുഖ്യമന്ത്രിയായി ചുമതലയേറ്റ പിണറായി വിജയനും അക്രമം അവസാനിപ്പിക്കുവാന്‍ ആഹ്വാനം ചെയ്യാതിരുന്നത് നിരാശാജനകമാണെന്നും ഏ.ജി. തങ്കപ്പന് പറഞ്ഞു.
പ്രതിഷേധധര്‍ണ്ണ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് ഉദ്ഘാടനം ചെയ്തു. കേരളകോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ. സ്റ്റീഫന്‍ ചാഴികാടന്, ബിജെപി മേഖലാ പ്രസിഡന്റ് അഡ്വ. നാരായണന് നമ്പൂതിരി, ജില്ലാപ്രസിഡന്റ് എന്‍. ഹരി, ജനറല്‍ സെക്രട്ടറിമാരായ ജി. ലിജിന്‍ലാല്‍, കെ.പി. സുരേഷ്, സംസ്ഥാന കമ്മറ്റി അംഗങ്ങളായ ടി.എന്‍. ഹരികുമാര്‍, പി.കെ. രവീന്ദ്രന് തുടങ്ങിയവര്‍ പ്രസംഗിച്ചു. നേതാക്കളായ എന്‍.കെ. ശശികുമാര്‍, ടി.എ. ഹരികൃഷ്ണന്, രാജന് മേടയ്ക്കല്‍, എം.വി. ഉണ്ണികൃഷ്ണന്, കെ.കെ. മണിലാല്‍, ജയപ്രകാശ് തെക്കേടം എന്നിവര്‍ നേതൃത്വം കൊടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: