ആലപ്പുഴ: അമ്പലപ്പുഴ നിയോജകമണ്ഡലത്തിലെ വിവിധ പ്രദേശങ്ങളില്‍ ബിജെപിയുടെ കൊടികളും കൊടിമരങ്ങളും വ്യാപകമായി നശിപ്പിച്ച സിപിഎം കലാപത്തിന് ആസൂത്രണം ചെയ്യുന്നതായി ബിജെപി അമ്പലപ്പുഴ നിയോജകമണ്ഡലം കമ്മറ്റി ആരോപിച്ചു. കഴിഞ്ഞദിവസം രാത്രി ആലപ്പുന നഗരത്തിലെ വെട്ടക്കാരന് ജങ്ഷന്, വിജയ കമ്പനി ഭാഗം, വിവേകാനന്ദ വായനശാല, പുന്നപ്ര വടക്ക് പഞ്ചായത്തിലെ എഞ്ചിനീയറിങ് കോളേജ്, പറവൂര്‍ ഷാപ്പ്മുക്ക് എന്നിവിടങ്ങളിലെ കൊടികളും കൊടിമരങ്ങളുമാണ് നശിപ്പിക്കപ്പെട്ടത്.
അധികാരത്തിന്റെ അഹങ്കാരത്തില്‍ സിപിഎം ക്രിമിനലുകള്‍ നടത്തുന്ന അക്രമത്തെ നിലയ്ക്കു നിര്‍ത്താന്‍ സിപിഎം നേതൃത്വം അടിയന്തരമായി ഇടപെടണമെന്നും കുറ്റവാളികളെ കണ്ടെത്തി നടപടി സ്വീകരിക്കുവാന്‍ പോലീസ് തയ്യാറാകണമെന്നും യോഗം ആവശ്യപ്പെട്ടു. നിയോജകമണ്ഡലം പ്രസിഡന്റ് എല്‍.പി. ജയചന്ദ്രന് അദ്ധ്യക്ഷത വഹിച്ചു.
ആലപ്പുഴ നഗരത്തില്‍ വേലിയാകുളം, തോപ്പുവെളി, പാക്കുവെളി പ്രദേശങ്ങളില്‍ ആര്‍എസ്എസ്സിന്റ കൊടിയും കൊടിമരവും സിപിഎമ്മുകാര്‍ നശിപ്പിച്ചു. പ്രദേശത്ത് സംഘര്‍ഷമുണ്ടാക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമങ്ങളാണ് സിപിഎം നടത്തുന്നത്. നേരത്തെ കൊടികള്‍ നശിപ്പിച്ചപ്പോള്‍ നോര്‍ത്ത് പോലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും നടപടി സ്വകരിച്ചിരുന്നില്ല. ഇതേത്തുടര്‍ന്നാണ് കൊടിമരങ്ങളും നശിപ്പിച്ചു. നാട്ടില്‍ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്ന സിപിഎം ഗുണ്ടാസംഘത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആവശ്യമുയരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: