ഇസ്ലാമബാദ്: ഭര്ത്താക്കന്മാര്ക്ക് ഭാര്യയെ തല്ലാമെന്ന് പാക്കിസ്ഥാന്റെ പുതുക്കിയ വനിതാ സംരക്ഷണ ബില്‍. കൗണ്‍സില്‍ ഓഫ് ഇസ്ലാമിക് ഐഡിയോളജിയാണ് (സിഐഐ) വിചിത്രമായ ഈ ബില്‍ തയ്യാറാക്കിയത്. സ്ത്രീസംരക്ഷണത്തിനായി പഞ്ചാബ് പ്രൊട്ടക്ഷന്‍ ഓഫ് വുമണ്‍ എഗെയ്ന്‍സ്റ്റ് വയലന്‍സ് ആക്ട് (പിപിഡബ്ല്യൂഎ) 2015ല്‍ കൊണ്ടുവന്ന ബില്‍ ഇസ്ലാമിക് ആചാരാനുഷ്ഠാനങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പുതിയത് തയ്യാറാക്കിയത്.
പുതുക്കിയ ബില്‍ സിഐഐ പഞ്ചാബ് നിയമസഭയ്ക്ക് കൈമാറിയിട്ടുണ്ട്. ഗാര്‍ഹിക, മാനസിക, ശാരീരിക പീഡനത്തില്‍ നിന്നും സംരക്ഷണം നല്കുന്നതിനുവേണ്ടി തയ്യാറാക്കിയ ഈ ബില്ലില്‍ സ്ത്രീകള്‍ക്കായി നിരവധി നിരോധനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുമുണ്ട്. 163 പേജുകളുള്ള ബില്ലില്‍ ഭാര്‍ത്താവിന്റെ ആജ്ഞകള്‍ ഭാര്യ അനുസരിക്കാതെ വരുമ്പോള്‍ ചെറുതായി അവരെ അടിക്കുന്നതില്‍ തെറ്റില്ലെന്നാണ് പറയുന്നത്. കൂടാതെ ഭര്‍ത്താവിന്റെ അനുവാദമില്ലാതെ അപരിചിതരുമായി ഉച്ചത്തില്‍ സംസാരിക്കുന്നതും പണം കൈമാറുന്നതും കുറ്റകരമാണ്.
ഇതുകൂടാതെ പ്രൈമറി വിദ്യാഭ്യാസത്തിനുശേഷം തുടര്‍ന്നു പഠിക്കുക, സൈന്യത്തില്‍ സേവനം അനുഷ്ഠിക്കുക, വിദേശത്തു നിന്നുള്ള പ്രതിനിധികളെ സ്വീകരിക്കുക എന്നിവയും നിരോധിച്ചിട്ടുണ്ട്. നേഴ്സുമാരായ സ്ത്രീകള്‍ പുരുഷന്മാരായ രോഗികളെ ചികിത്സിക്കുന്നതിനും നിരോധനമുണ്ട്. ഗര്‍ഭധാരണത്തിന് 120 ദിവസങ്ങള്‍ക്കുശേഷമുള്ള ഗര്‍ഭഛിദ്രം കൊലപാതകത്തിനു തുല്യമാണെന്നും ഇതില്‍ പറയുന്നുണ്ട്.
അതേസമയം സ്ത്രീകള്‍ക്ക് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നതിനും രക്ഷിതാക്കളുടെ സമ്മതമില്ലാതെ നിക്കാഹ് കഴിക്കുന്നതിനും ബില്ലില്‍ അനുമതി നല്‍കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: