കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയായി രണ്ടാം തവണയും മമതാബാനര്‍ജി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കൊല്‍ക്കത്തയില്‍ നടന്ന വിപുലമായ ചടങ്ങില്‍ 41 മന്ത്രിമാര്‍ മമതയ്ക്കൊപ്പം സത്യപ്രതിജ്ഞ ചെയ്തു.
തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയേക്കാള്‍ വലിയ കട്ടൗട്ടുകള്‍ തെരുവീഥികളില്‍ സത്യപ്രതിജ്ഞയോടനുബന്ധിച്ച് പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉയര്‍ത്തിയിരുന്നു. ബിജെപി, കോണ്‍ഗ്രസ്, ഇടതുപക്ഷ പാര്‍ട്ടികള്‍ എല്ലാം സത്യപ്രതിജ്ഞ ബഹിഷ്ക്കരിച്ചിരുന്നെങ്കിലും മുഖത്ത് പാര്‍ട്ടിയുടെ പച്ചച്ചായം തേച്ചും മമതയ്ക്ക് ജയ് വിളിച്ചും പാര്‍ട്ടി പ്രവര്‍ത്തകര്‍ ചടങ്ങില്‍ കൂട്ടത്തോയെത്തി.
ചടങ്ങിനു മുന്നോടിയായി ഇതൊരു പുതിയ തുടക്കമാണെന്ന് ട്വീറ്റ് ചെയ്ത മമത 2019 ലെ തെരഞ്ഞെടുപ്പിലേക്ക് ബിജെപിയെയും കോണ്‍ഗ്രസിനെയും വെല്ലുവിളിച്ചു.
ചടങ്ങില്‍ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി, ബംഗാളില്‍ നിന്നുള്ള കേന്ദ്രമന്ത്രി ബാബുല്‍ യാദവ,് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ്കുമാര്‍, ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവ്, നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് അബ്ദുള്ള തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: