കുമളി: സംസ്ഥാനത്ത് കാലവര്‍ഷം ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്താനായി സുപ്രീംകോടതി നിയോഗിച്ച ഉപസമിതി അണക്കെട്ട് സന്ദര്‍ശിച്ചു. സമിതി ചെയര്മാന് ഹരീഷ് ഗിരീഷ് ഉബര്ജിയുടെ നേതൃത്വത്തില്‍ അഞ്ചംഗ സംഘമാണ് പരിശോധന നടത്തിയത്.
രാവിലെ മുല്ലപ്പെരിയാറില്‍ എത്തിയ സംഘം ഡാമിന്റെ ഗാലറി, ഷട്ടറുകള്‍, സ്വീപേജ് ലെവല്‍ എന്നിവ പരിശോധിച്ച് നിലവിലെ സാഹചര്യം വിലയിരുത്തിയ ശേഷം മടങ്ങി. നിലവില്‍ 110.8 ഘനഅടി ജലമാണ് ഡാമിലുള്ളത്. കേരളത്തിന്റെ പ്രധിനിധികളായ പ്രസീദ്, ജോര്‍ജ് ഡാനിയല്‍ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.
77 ഘനഅടി വെള്ളം അണക്കെട്ടിലേക്ക് ഒഴുകിയെത്തുമ്പോള്‍ അതേ അളവില്‍ ജലം തമിഴ്നാട് ദിവസവും കൊണ്ടുപോകുന്നുമുണ്ട്. ഷട്ടറുകള്‍ തുറക്കുന്നതിനു വേണ്ടി തമിഴ്നാട് പുതിയതായി സ്ഥാപിക്കുന്ന കണ്ട്രോള് സിസ്റ്റത്തിന്റെ നിര്‍മ്മാണം പൂര്ത്തിയായിെല്ലന്നും സംഘാംഗങ്ങള്‍ പറഞ്ഞു. ആറുമാസത്തിനു ശേഷമാണ് ഉപസമിതി അണക്കെട്ട് സന്ദര്‍ശിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: