കൊച്ചി: തെരഞ്ഞെടുപ്പു വിജയത്തില്‍ സിപിഎം നടത്തുന്ന അതിക്രമങ്ങള്‍ അവസാനിപ്പിക്കണമെന്ന് ബിഎംഎസ്. മുഖ്യമന്ത്രി പിണറായി വിജയന്റെ പിണറായിയിലുള്ള വസതിക്ക് സമീപം മാത്രം 15 ഓളം സംഘപരിവാര്‍ പ്രവര്‍ത്തകരുടെ വീടുകളാണ് നശിപ്പിക്കപ്പെട്ടത്.
കേരളത്തിലാകമാനം 300 ഓളം വിടുകള്‍ ഇത്തരത്തില്‍ നശിപ്പിക്കപ്പെട്ടിട്ടുണ്ട്. കേരളവ്യാപകമായി നടക്കുന്ന ഈ ആക്രമണങ്ങള്‍ നിര്‍ത്തിവെക്കാന്‍ സിപിഎം നേതൃത്വത്തോട് ആവശ്യപ്പെടാനും നിലവിലുണ്ടായിരുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ഉചിതമായ നഷ്ടപരിഹാരം നല്കുവാനുമുള്ള ചുമതല സംസ്ഥാന സര്‍ക്കാരിനാണ്. ഈ ഉത്തരവാദിത്തം നിര്‍വഹിക്കണമെന്ന് ബിഎംഎസ് സംസ്ഥാന കമ്മറ്റി ആവശ്യപ്പെട്ടു. സിപിഎം നടത്തുന്ന അക്രമങ്ങളെ ബിഎംഎസ് അപലപിച്ചു.
സംസ്ഥാന പ്രസിഡന്റ് കെ.കെ. വിജയകുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ബിഎംഎസ് ദക്ഷിണഭാരത ഓര്‍ഗനൈസിങ് സെക്രട്ടറി എന്‍.എം. സുകുമാരന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി. രാജീവന്, സംസ്ഥാന സംഘടനാ സെക്രട്ടറി സി.വി. രാജേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: