കൂത്തുപറമ്പ് (കണ്ണൂര്‍): തെരഞ്ഞെടുപ്പ് വിജയാഹ്ലാദത്തിനിടയില്‍ വണ്ടിയ്ക്കടിയില്‍ പെട്ട് സിപിഎമ്മുകാരനായ രവീന്ദ്രന് മരണപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് കള്ളക്കേസില്‍ക്കുടുക്കി നാല് ആര്‍എസ്എസ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. മമ്പറത്തെ എ. ശരത്, കീഴത്തൂര്‍ വായനശാലക്ക് സമീപത്തെ ശ്രീനിലേഷ്, പാതിരിയാട്ടെ മിഥുന്, കേളാലൂരിലെ ഷഗിന്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
വിജയാഹ്ലാദ പ്രകടനത്തിനിടെ സിപിഎം സംഘം സഞ്ചരിച്ച വാഹനത്തിനടിയില്‍പ്പെട്ടാണ് രവീന്ദ്രന് കൊല്ലപ്പെട്ടതെന്ന് മാധ്യമങ്ങള്‍ തുടക്കത്തില്‍ തന്നെ വാര്‍ത്തകള്‍ നല്‍കിയിരുന്നു. പോലീസ് നല്കിയ വിശദീകരണവും ഇതു തന്നെയായിരുന്നു. എന്നാല്‍ പിണറായിയുടെ നേതൃത്വത്തില്‍ പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ ആര്‍എസ്എസ് പ്രവര്‍ത്തകരാണ് രവീന്ദ്രനെ കൊലപ്പെടുത്തിയതെന്ന നിലയില്‍ കേസ് മാറ്റിമറിക്കുകയായിരുന്നു.
സിപിഎം നേതൃത്വം നല്കിയ ലിസ്റ്റിന്റെ അടിസ്ഥാനത്തില്‍ നിരപരാധികളെയാണ് പോലീസ് ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്. രാഷ്ട്രീയ എതിരാളികളെ കള്ളക്കേസില്‍ കുടുക്കി ജയിലിലടയ്ക്കുകയെന്ന നയം സിപിഎം നേരത്തെയും നടപ്പിലാക്കിയിരുന്നു. സിപിഎമ്മിന്റെ പിണിയാളുകളായി മാറിയ പോലീസ് പ്രാഥമിക അന്വേഷണം പോലും നടത്താതെയാണ് നിരപരാധികളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. കേരളത്തില്‍ വരാന്‍ പോകുന്നത് സിപിഎമ്മിന്റെ സെല്‍ ഭരണമാണെന്ന കൃത്യമായ സന്ദേശം നല്‍കുന്നതാണ് ആര്‍എസ്എസ് പ്രവര്‍ത്തകരുടെ അറസ്റ്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: