പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസില്‍ പുരുഷന്മാരിലെ രണ്ടാം സീഡ് ആന്‍ഡി മുറെ, എട്ടാം സീഡ് മിലാസ് റാവോനിക്ക് എന്നിവര്‍ പ്രീ ക്വാര്‍ട്ടറില്‍. 27ാം സീഡ് ക്രൊയേഷ്യയുടെ ഇവൊ കര്ലോവിച്ചിനെയാണ് മൂന്നാം റൗണ്ടില്‍ മുറെ കെട്ടുകെട്ടിച്ചത്, സ്കോര്‍: 6-1, 6-4, 7-6. സ്ലൊവാക്യയുടെ സീഡില്ലാ താരം ആന്ദ്രെജ് മാര്‍ട്ടിനെ കീഴടക്കി റാവോനിക്ക്, സ്കോര്‍: 7-6, 6-2, 6-3.
പുരുഷ ഡബിള്‍സില്‍ ലിയാന്‍ഡര്‍ പേസ്-പോളണ്ടിന്റെ മാഴ്സിന് മറ്റ്കോവ്സ്കി, രോഹന് ബൊപ്പണ്ണ-റുമാനിയയുടെ ഫ്ളോറിന് മെര്‍ഗിയ സഖ്യങ്ങള്‍ മൂന്നാം റൗണ്ടില്‍. പേസ് സഖ്യം ഓസ്ട്രിയയുടെ ജൂലിയന്‍ നോള്‍-ജര്‍മനിയുടെ ഫ്ളോറിയന്‍ മേയര്‍ ജോഡിയെ കീഴടക്കി, സ്കോര്‍: 6-4, 6-3. ഫ്രഞ്ച് ജോഡി ജോര്ജിയര് ബരാരെ – ക്വെയ്ന്റിന് ഹാലിസിനെയാണ് ബൊപ്പണ്ണ സഖ്യം മറികടന്നത്, സ്കോര്‍: 6-3, 6-4.
വനിതകളില്‍ നാലാം സീഡ് ഗബ്രീന്‍ മുഗുരസ, ആറാം സീഡ് സിമോണ ഹാലെപ്പ് എന്നിവര്‍ പ്രീ ക്വാര്‍ട്ടറില്‍. മൂന്നാം റൗണ്ടില്‍ മുഗുരസ തുടര്‍ച്ചയായ സെറ്റില്‍ യാന്നിന വിക്മെയറെ തകര്‍ത്തപ്പോള്‍ (6-3, 6-0), നവോമി ഒസാക്കയെ കീഴടക്കാന്‍ ഹാലെപ്പിന് നന്നായി പൊരുതേണ്ടി വന്നു, സ്കോര്‍: 6-4, 2-6, 6-3.
പ്രതികരിക്കാൻ ഇവിടെ എഴുതുക: