തിരുവനന്തപുരം: കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷന്റെ 39-ാമത് ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ചലച്ചിത്രരംഗത്തെ സമഗ്രസംഭാവനയ്ക്ക് ഇന്നസെന്റിന് ചലച്ചിത്രരത്നം ബഹുമതിയും, കവിയൂര്‍ ശിവപ്രസാദ്, ബിച്ചു തിരുമല, മല്ലിക സുകുമാരന്‍ എന്നിവര്‍ക്ക് ചലച്ചിത്രപ്രതിഭാ പുരസ്കാരവും നല്‍കും. മികച്ച ചിത്രം ‘എന്നു നിന്റെ മൊയ്തീന്’. ആര്.എസ്. വിമല്‍ (എന്നു നിന്റെ മൊയ്തീന്) ആണ് മികച്ച സംവിധായകന്. ഹരികുമാര്‍ സംവിധാനം ചെയ്ത ‘കാറ്റും മഴയും’ ആണ് മികച്ച രണ്ടാമത്തെ ചിത്രം. ‘എന്നു നിന്റെ മൊയ്തീനി’ലെ അഭിനയത്തിന് പൃഥ്വിരാജ് മികച്ച നടനും എന്നു നിന്റെ മൊയ്തീന്, ചാര്‍ളി എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് പാര്‍വ്വതി മികച്ച നടിക്കുമുള്ള അവാര്‍ഡ് നേടി. മികച്ച ജനപ്രിയസിനിമയ്ക്കുള്ള അവാര്‍ഡ് ചാര്‍ളിയും ഒരു വടക്കന്‍ സെല്‍ഫിയും പങ്കിട്ടു.
മറ്റ് അവാര്‍ഡുകള്‍: മികച്ച രണ്ടാമത്തെ നടന്- പ്രേംപ്രകാശ് (ചിത്രം: നിര്‍ണായകം), മികച്ച രണ്ടാമത്തെ നടി-ലെന (ചിത്രം- എന്നു നിന്റെ മൊയ്തീന്), മികച്ച തിരക്കഥാകൃത്ത്-ലെനിന് രാജേന്ദ്രന് (ചിത്രം-ഇടവാപ്പാതി), മികച്ച ഗാനരചന-ആന്റണി എബ്രഹാം (ചിത്രം-ഓര്‍മകളില്‍ ഒരു മഞ്ഞുകാലം), മികച്ച സംഗീതസംവിധാനം-എം.ജയചന്ദ്രന് (ചിത്രം-നിര്‍ണായകം, എന്നു നിന്റെ മൊയ്തീന്), മികച്ച ഗായകന്-പി.ജയചന്ദ്രന് (ചിത്രം: എന്നു നിന്റെ മൊയ്തീന്), മികച്ച ഗായിക- കെ.എസ്. ചിത്ര (ചിത്രം: ഓര്‍മകളില്‍ ഒരു മഞ്ഞുകാലം, മല്ലനും മാതേവനും) മികച്ച ഛായാഗ്രഹണം -ജോമോന് ടി ജോണ്‍ (ചിത്രം: ചാര്‍ളി, നീന, എന്നു നിന്റെ മൊയ്തീന്).
പ്രത്യേക ജൂറി അവാര്‍ഡ്-അക്കല്‍ദാമയിലെ പെണ്ണ് (സംവിധാനം: ജയറാം കൈലാസ്), സാമൂഹിക പ്രതിബദ്ധതയ്ക്കുള്ള പ്രത്യേക അവാര്‍ഡ്-നിര്‍ണായകം (സംവിധാനം വി.കെ.പ്രകാശ്), പരിസ്ഥിതി ചിത്രത്തിനുള്ള പ്രത്യേക അവാര്‍ഡ്-അരണി (സംവിധാനം രാ. പ്രസാദ്) കേരള സംസ്കൃതി കലാമേന്മയോടെ ആവിഷ്കരിച്ച സംസ്കൃതചരിത്രത്തിനുള്ള പ്രത്യേക പുരസ്കാരം വിനോദ് മങ്കര സംവിധാനം ചെയ്ത പ്രിയമാനസം കരസ്ഥമാക്കി. ആഗസ്റ്റ് അവസാനം നടക്കുന്ന ചടങ്ങില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും. പത്രസമ്മേളനത്തില്‍ പ്രസിഡന്റ് തേക്കിന്‍കാട് ജോസഫ്, ജനറല്‍ സെക്രട്ടറി ബാലന് തിരുമല, ട്രഷറര്‍ വട്ടപ്പാറ രാമചന്ദ്രന്, വൈസ് പ്രസിഡന്റ് അഡ്വ. പൂവപ്പള്ളി രാമചന്ദ്രന് നായര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: