ന്യൂദല്‍ഹി: രാജ്യത്തെ കുറഞ്ഞ വേതനം നിശ്ചയിക്കുന്നതിനായി പുതിയ കമ്മറ്റി രൂപീകരിച്ച് നടപടികള്‍ ത്വരിതപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. സംഘടിത, അസംഘടിത മേഖലയിലെ തൊഴിലാളി ചൂഷണം അവസാനിപ്പിക്കാന്‍ നടപടി സഹായിക്കും. കേന്ദ്രതൊഴില്‍മന്ത്രി ബന്ദാരു ദത്താത്രേയയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
സംഘടിത, അസംഘടിത മേഖലയിലെ തൊഴിലാളികളെ സഹായിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് ബന്ദാരു ദത്താത്രേയ പറഞ്ഞു. ഔഷധ നിര്‍മ്മാണ, വ്യാപാര മേഖലയിലെ സെയില്‍സ് തൊഴിലാളികളുടെ കുറഞ്ഞ വേതനം അടക്കമുള്ള പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടേണ്ടതാണെന്ന് കേരളത്തില്‍ നിന്നുള്ള പ്രതിനിധി അഡ്വ. ഗോപാലകൃഷ്ണന് യോഗത്തില്‍ ചൂണ്ടിക്കാട്ടി.
തൊഴില്‍ മേഖലയുമായി ബന്ധപ്പെട്ട പരിഷ്ക്കരണങ്ങളില്‍ കേന്ദ്രസര്‍ക്കാരും തൊഴിലാളി സംഘടനകളും യോജിച്ച് മുന്നോട്ടുപോകുകയാണെന്ന് വ്യക്തമാക്കുന്ന നിരവധി നടപടികളാണ് കഴിഞ്ഞ ദിവസങ്ങളിലുണ്ടായിരിക്കുന്നത്. പ്രൊവിഡന്റ് ഫണ്ട് വരിക്കാര്‍ക്കുള്ള ഇന്‍ഷുറന്‍സ് സ്കീമിന്റെ ആനുകൂല്യ പരിധി കേന്ദ്രസര്‍ക്കാര്‍ ആറു ലക്ഷമാക്കി ഉയര്‍ത്തിയിട്ടുണ്ട്. 3.60 ലക്ഷത്തില്‍ നിന്നാണ് വര്‍ദ്ധനവ്. പി.എഫ് നിക്ഷേപങ്ങള്‍ക്ക് 2015-16ല്‍ 8.8 ശതമാനം പലിശ നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
ഇപിഎഫ് അംഗങ്ങള്‍ക്ക്് സ്വമേധയാ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭ്യമാകുന്നതിനാല്‍ തൊഴിലാളി മരണപ്പെട്ടാല്‍ ഇന്‍ഷുറന്‍സ് തുക കുടുംബത്തിന് ലഭിക്കും. ആനുകൂല്യം ലഭിക്കാന്‍ നിശ്ചിതകാല സര്‍വ്വീസ് വേണമെന്നുമില്ല. തൊഴിലാളിയില്‍ നിന്നും ഇന്‍ഷുറന്‍സ് തുക പിരിക്കുന്നില്ല. പകരം തൊഴിലുടമയില്‍നിന്നും അരശതമാനം തുക പദ്ധതിയിലേക്ക് നിക്ഷേപിക്കുന്നുണ്ട്.
രാജ്യത്തിന്റെ വ്യാവസായിക വളര്‍ച്ചയ്ക്ക് തൊഴില്‍ പരിഷ്ക്കരണം ആവശ്യമില്ലെന്ന കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി നിലപാട് പ്രഖ്യാപിച്ചതും ശ്രദ്ധേയമായിരുന്നു.
കേന്ദ്രനിലപാടിനെ ബിഎംഎസ് സ്വാഗതം ചെയ്തിട്ടുണ്ട്. ബിഎംഎസ് മുന്‍ദേശീയ അധ്യക്ഷന്‍ അഡ്വ. സജി നാരായണന്, പവന്‍കുമാര്‍, ജഗദീഷ് ജോഷി എന്നീ നേതാക്കള്‍ കേന്ദ്രധനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി തൊഴിലാളി സമൂഹത്തിന്റെ നിലപാടുകള്‍ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് തൊഴില്‍ നിയമ പരിഷ്ക്കരണം അടക്കമുള്ള കാര്യങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ പുതിയ നിലപാട് സ്വീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: